ഇടതുപക്ഷ അനുഭാവിയാണ്, ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച വികാരമാണ്, പക്ഷെ, ഇന്ത്യ ഇനിയും നിലനില്‍ക്കണം; തന്റെ വോട്ട് ഇത്തവണ കോണ്‍ഗ്രസിന്; വൈറലായി എഴുത്തുകാരി സേതുലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പാലക്കാട്: (www.kvartha.com 22.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്ന് എഴുത്തുകാരി പി സേതുലക്ഷ്മി. ഇടതുപക്ഷ അനുഭാവിയാണെങ്കിലും ഇത്തവണ വോട്ട് കോണ്‍ഗ്രസിനാണെന്ന് തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ അടക്കം നിരത്തിയുളള ഫേസ്ബുക്ക് പോസ്റ്റില്‍ സേതുലക്ഷി പറയുന്നു.

കേരളത്തില്‍ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സേതുലക്ഷ്മിയുടെ പോസ്റ്റ് വൈറലാവുകയാണ്.


സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇടതുപക്ഷ അനുഭാവിയാണ്. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച വികാരമാണ്. പക്ഷെ, ഇന്ത്യ ഇനിയും നിലനില്‍ക്കണം. ഇന്ത്യയെ വീണ്ടെടുക്കണം. ഭയപ്പാടില്ലാതെ ഇഷ്ടഭക്ഷണം കഴിക്കാനും

ഇണയെ തിരഞ്ഞെടുക്കാനും കഴിയണം. സ്വാതന്ത്ര്യത്തോടെ നടക്കാനും ജാതി മത വേര്‍തിരിവില്ലാതെ കൈകോര്‍ക്കാനും ഇന്ത്യക്ക് കഴിയണം. ഇത്തവണത്തെ വോട്ട് അത് രാഷ്ട്രീയം നോക്കിയല്ല. കോണ്‍ഗ്രസിനാണ്. അത് അനിവാര്യമാണ്. എം ബി രാജേഷിനെയും വികെ ശ്രീകണ്ഠനെയും അറിയാം. രണ്ട് പേരോടും വിധേയത്വമോ പരിഭവമോ ഇല്ല. പാലക്കാട്, വോട്ട് ഇത്തവണ കോണ്‍ഗ്രസിനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, palakkad, News, LDF, Writer, Election, Politics, Trending, UDF, This Time i Support Congress; Writer Sethulaksmi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?