ഒമാനില്‍ സ്വദേശി വത്ക്കരണം; ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്
മസ്ക്കത്ത്: (www.kvartha.com 09.04.2019) ഒമാനില്‍ സ്വദേശി വത്ക്കരണം വ്യാപകമായതോടെ വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. സ്വദേശി വത്ക്കരണവും വിസാ വിലക്കും നിര്‍ബന്ധമാക്കിയതോടെയാണ് വിദേശികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്.
രണ്ടു മാസത്തിനുള്ളില്‍ വിദേശി ജനസംഖ്യയില്‍ മൂന്നര ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. അല്‍ വുസ്തയും ദാഖിലിയയും ഒഴിച്ച് മറ്റെല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള വിദേശ ജനസംഖ്യയില്‍ കുറവ് ദൃശ്യമാണ്.
ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് 1,782,406 വിദേശികളാണ് രാജ്യത്ത് ഉള്ളത്. ഡിസംബര്‍ അവസാനം ഇത് 1,787,447 ആയിരുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ദോഫാറിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്, ആറര ശതമാനം. വടക്കന്‍ ശര്ഖിയയും മസ്കത്തുമാണ് തൊട്ടുപിന്നില്‍. യഥാക്രമം 5.6 ശതമാനത്തിന്റെയും 4.2 ശതമാനത്തിെന്റയും കുറവാണ് ഇവിടെ ഉണ്ടായത്. വിദേശികളില്‍ ഇന്ത്യക്കാര്‍ തന്നെയാണ് കൂടുതലും.
ഡിസംബറിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇന്ത്യക്കാരുടെ എണ്ണം നാലു ശതമാനം കുറഞ്ഞ് 6.60 ലക്ഷമായി. ബംഗ്ലാദേശികളുടെ എണ്ണം 4.6 ശതമാനം കുറഞ്ഞ് 6.58 ലക്ഷമായപ്പോള്‍ പാകിസ്താനികളുടേത് 7.1 ശതമാനം കുറഞ്ഞ് 2.15 ലക്ഷമായി. നേപ്പാള്‍, താന്‍സനിയന്‍ സ്വദേശികളുടെ എണ്ണവും കുറഞ്ഞുവരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Oman Nationalization drive threatens thousands of expats' jobs, Muscat, News, Foreigners, Oman, Gulf, World.
രണ്ടു മാസത്തിനുള്ളില്‍ വിദേശി ജനസംഖ്യയില്‍ മൂന്നര ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. അല്‍ വുസ്തയും ദാഖിലിയയും ഒഴിച്ച് മറ്റെല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള വിദേശ ജനസംഖ്യയില്‍ കുറവ് ദൃശ്യമാണ്.
ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് 1,782,406 വിദേശികളാണ് രാജ്യത്ത് ഉള്ളത്. ഡിസംബര്‍ അവസാനം ഇത് 1,787,447 ആയിരുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ദോഫാറിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്, ആറര ശതമാനം. വടക്കന്‍ ശര്ഖിയയും മസ്കത്തുമാണ് തൊട്ടുപിന്നില്‍. യഥാക്രമം 5.6 ശതമാനത്തിന്റെയും 4.2 ശതമാനത്തിെന്റയും കുറവാണ് ഇവിടെ ഉണ്ടായത്. വിദേശികളില്‍ ഇന്ത്യക്കാര്‍ തന്നെയാണ് കൂടുതലും.
ഡിസംബറിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇന്ത്യക്കാരുടെ എണ്ണം നാലു ശതമാനം കുറഞ്ഞ് 6.60 ലക്ഷമായി. ബംഗ്ലാദേശികളുടെ എണ്ണം 4.6 ശതമാനം കുറഞ്ഞ് 6.58 ലക്ഷമായപ്പോള്‍ പാകിസ്താനികളുടേത് 7.1 ശതമാനം കുറഞ്ഞ് 2.15 ലക്ഷമായി. നേപ്പാള്‍, താന്‍സനിയന്‍ സ്വദേശികളുടെ എണ്ണവും കുറഞ്ഞുവരുകയാണ്.
സ്വദേശിവത്കരണവും വിവിധ മേഖലകളിലെ വിസാ വിലക്കുമാണ് വിദേശികളുടെ എണ്ണം കുറയാന്‍ കാരണം. സര്‍ക്കാറിന്റെ തൊഴില്‍ പദ്ധതികള്‍ ലക്ഷ്യം കാണുന്നുവെന്നതിന്റെ സൂചനയാണ് ഇത്.
Keywords: Oman Nationalization drive threatens thousands of expats' jobs, Muscat, News, Foreigners, Oman, Gulf, World.
Powered by Info News For You

Comments
Post a Comment