രാഹുലിന് എല്‍ ഡി എഫ് കേരളത്തില്‍ അഭയം നല്‍കി: ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 05.04.2019) രാജ്യത്ത് എവിടേയും വിജയ സാധ്യത ഇല്ലാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ എല്‍ ഡി എഫ് അഭയം നല്‍കിയിരിക്കുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. എന്‍ ഡി എ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ര വീശ തന്ത്രി കുണ്ടാറിന്റെ മൂന്നാം ഘട്ട പര്യടനം മൂന്നാം മൈലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫിന്റെ പിന്തുണ ഉറപ്പിക്കാനാണ് സി പി എമ്മിനെതിരെ ഒരക്ഷരം മിണ്ടില്ല എന്ന് പറഞ്ഞത്. കോണ്‍ഗ്രസിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സി പി എമ്മിന്റെ കൊലപാത രാഷ്ട്രീയത്തെ തള്ളിപറയാന്‍ തയ്യാറവണം. കല്യോട്ടെ ഇരട്ട കൊലപാതകത്തില്‍ മുതലകണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ് സി പി എമ്മുമായ ബാന്ധവം ഒഴിവാക്കാന്‍ തയ്യാറവണമെന്നും ശ്രീകാന്ത് പറഞ്ഞു.

പരിപാടിയില്‍ കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജയകുമാര്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന സമിതി അംഗം പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ വേലായുധന്‍, പി രമേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് സത്യ, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ വി മാത്യു, കാഞ്ഞങ്ങാട് മണ്ഡലം എന്‍ മധു, ജനറല്‍ സെക്രട്ടറിമാരായ മനു ലാല്‍ മേലത്ത്, പ്രേമരാജ് സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, BJP, LDF, Trending, election, BJP against LDF
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?