എന്‍.ഡി.എ സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്ത് 50 ലക്ഷം പേരെ തൊഴില്‍ രഹിതരാക്കി;എം.കെ.മുനീര്‍

പള്ളിക്കര: (www.kasargodvartha.com 19.04.2019) നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്ത് 50 ലക്ഷം പേരെ തൊഴില്‍ രഹിതരാക്കിയ എന്‍.ഡി.എ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് മുസീം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.കെ.മുനീര്‍ ആവശ്യപ്പെട്ടു. രാജ്യം  ഉറ്റുനോക്കുന്ന അതിപ്രാധാന്യമേറിയ തെരഞ്ഞടുപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

യു.ഡി.എഫ്. പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. പള്ളിക്കര പഞ്ചായത്ത് ചെയര്‍മാന്‍ ഹനീഫ കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം.സി.ഖമറുദ്ധീന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഗീതാകൃഷ്ണന്‍, ധന്യാ സുരേഷ്, യു.ഡി.എഫ് നേതാക്കളായ ഹാഷിം ബബ്രാണി, കെ.ഇ.എ.ബക്കര്‍ ,സുകുമാരന്‍ പൂച്ചക്കാട്, ടി.ഡി.കബീര്‍,സിദ്ധീഖ് പള്ളിപ്പുഴ, തൊട്ടി സാലിഹ് ഹാജി, സോളാര്‍ കുഞ്ഞ ഹമ്മത് ഹാജി, കെ.എം.അബ്ദുള്‍ റഹ്മാന്‍, രാജേന്ദ്രപ്രസാദ്,  ഹാരീസ് തൊട്ടി, രാജേഷ് പള്ളിക്കര, വി.വി.കൃഷ്ണന്‍, സുന്ദരന്‍ കുറിച്ചിക്കുന്ന്, ടി.പി. കുഞ്ഞബ്ദുള്ള ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Pallikara, Kerala,Kasaragod, Inauguration, UDF, DCC,  M K Muneer About on NDA. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?