പോലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.03.2019) ചിറ്റാരിക്കാലില്‍ ഡി ഡി എഫും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ അക്രമിച്ച സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിറ്റാരിക്കാല്‍ കൊട്ടാരത്തില്‍ അപ്പു എന്ന ആല്‍ബിന്‍ (23), ഫിലിപ്പ് (23), സിജോ (30), ജോയി എബ്രഹാം (45), വിനു മാത്യു (48), സണ്ണി ജോസഫ് (49), ജോസ് (45), ദീപു ജോസഫ് ചട്ടമല (37), ജോസൂട്ടി (60), സാജു എന്ന ഷാജു മാത്യു (35), ജോസഫ് അഗസറ്റിയന്‍ (56), സണ്ണി നടുവിലെക്കൂര്‍ (50), ജയിംസണ്‍ (42), ഇ പി ചാക്കോ (51), കടുമേനിയിലെ ജോര്‍ജ്ജ് കെ (28), മണ്ഡപത്തെ ബേബി ജോസഫ് (45), ജോബിന്‍ മാത്യു കാറ്റാന്‍കവല, മാത്യു പടിഞ്ഞാര്‍ (50) എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്നില്‍ ചിറ്റാരിക്കാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

2018 ഏപ്രില്‍ 29ന് ചിറ്റാരിക്കാല്‍ ടൗണില്‍ ഇരു പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകര്‍ തമ്മില്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാരിക്കാല്‍ പ്രിന്‍പ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു ജെ, അനില്‍ കെ, രഞ്ജിത്ത് ടി പി എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. അക്രമത്തിലേര്‍പ്പെട്ട ഇരുവിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരോടും പോലീസ് പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രകോപനവുമില്ലാതെ എസ് ഐ അടക്കമുള്ള പോലീസുകാരെ ഇവര്‍ യൂണിഫോമില്‍ കയറി പിടിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നൂറോളം പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.


Keywords: Kasaragod, Kerala, news, Police, Attack, Crime, Attack against Police; Charge sheet submitted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?