ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സി പി എം നേതാവ് പി ജയരാജനെതിരെ മത്സരിക്കുന്നു; എന്തു വില കൊടുത്തും പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി

വടകര: (www.kvartha.com 2019) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സി പി എം നേതാവ് പി ജയരാജനെതിരെ മത്സരിക്കുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സി.ഒ.ടി.നസീര്‍ ആണ് വടകരയില്‍ പി.ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് . ഇദ്ദേഹം മുന്‍ തലശേരി നഗരസഭാ അംഗവുമാണ്.

മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന മുദ്രാവാക്യമാണ് നസീര്‍ പ്രചാരണത്തില്‍ ഉയര്‍ത്തി പിടിക്കുന്നത്. പലപ്പോഴായി ആശയപരമായി സിപിഎമ്മിനോട് യോജിച്ച് നില്ക്കാന്‍ കഴിയാതെ വന്നതോടെയാണ് നസീര്‍ പാര്‍ട്ടി വിട്ടത്. എന്നാല്‍ ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും കുറ്റപ്പെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

COT Naseer to contest from Vadakara as Independent candidate, Vadakara, News, Politics, Lok Sabha, Election, Thalassery, CPM, Congress, Oommen Chandy, Kerala

അതേസമയം നസീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്ക്കാന്‍ തീരുമാനിച്ചതോടെ ഇദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും പലവിധത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ന്യൂനപക്ഷ വോട്ടുകളും ഒപ്പം തന്നെ സിപിഎം കോണ്‍ഗ്രസ് വിമതന്‍മാരുടെ വോട്ടുകളും ലഭിക്കുമെന്നാണ് നസീറിന്റെ പ്രതീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: COT Naseer to contest from Vadakara as Independent candidate, Vadakara, News, Politics, Lok Sabha, Election, Thalassery, CPM, Congress, Oommen Chandy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?