വിഭാഗീയത രൂക്ഷമായ കട്ടച്ചിറ പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു, മരണം നടന്നാല്‍ അടക്കം ചെയ്യാന്‍ സൗകര്യം നല്‍കും

കായംകുളം:(www.kvartha.com 21/03/2019) വിഭാഗീയത രൂക്ഷമായ കട്ടച്ചിറ പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷമായതോടെയാണ് കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. രണ്ട് മാസത്തേക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തതായി കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

 News, Kerala, District Collector,Police, Camp,Collector intervened on Kattachira church issue

ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസാണ് ഇരുവിഭാഗവുമായി വ്യാഴാഴ്ച ഉച്ചയോടെ കളക്ട്രേറ്റില്‍ ചര്‍ച്ച നടത്തിയ ശേഷം പള്ളിയുടെ നിയന്ത്രണം താത്ക്കാലികമായി ഏറ്റെടുത്തതായി ഉത്തരവിട്ടത്. മരണം ഉണ്ടായാല്‍ സംസ്‌ക്കാരത്തിന് പള്ളിയില്‍ ക്രമീകരണം ചെയ്ത് നല്‍കും. പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന 144 തുടരുകയും ചെയ്യും.

ഇരു വിഭാഗവും നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ച് നിന്നതോടെ തെരഞ്ഞടുപ്പ് കാലമായതിനാല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ജില്ലാ കളക്ടര്‍ നടപടി കൈക്കൊണ്ടത്. എന്നാല്‍ യാക്കോബായ ഇടവക വിശ്വാസികള്‍ക്കും ട്രസ്റ്റി ഉള്‍പ്പെടുന്ന ഭരണസമിതിക്കും കോടതി ഉത്തരവിലൂടെ നല്‍കിയ അവകാശം നടപ്പിലായി കിട്ടും വരെയും പള്ളിയില്‍ അതിക്രമിച്ചു കയറി പ്രശ്‌നം സൃഷ്ടിച്ച ഓര്‍ത്തോഡോക്‌സ് വിഭാഗത്തിനെതിരെ നിയമനടപടി സ്വീകരിക്കും വരെയും പ്രതിഷേധ സമരവും പ്രാര്‍ത്ഥനായജ്ഞവും തുടരുമെന്ന് യാക്കോബായ വിഭാഗം വൈദിക സെക്രട്ടറി സ്ലീബാ വട്ടവേലില്‍ കോര്‍ എപ്പിസ്‌ക്കോപ്പ വ്യക്തമാക്കി.

വൈദികരും വിശ്വാസികളും ഉള്‍പ്പടെ നൂറ് കണക്കിന് പേര് കട്ടച്ചിറയില്‍ പ്രാര്‍ത്ഥനായജ്ഞത്തില്‍ ഇപ്പോള്‍ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം രണ്ടാം ദിവസവും പിന്നിടുകയാണ്. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് ക്യാമ്പ് ചെയ്യുകയാണ്. ഇപ്പോള്‍ പള്ളിയുടെ മുന്‍വശം കെ പി റോഡിനു സമീപമായാണ് പ്രാര്‍ത്ഥനായജ്ഞം നടക്കുന്നത്. വ്യാഴാഴ്ച യുകെ ഭദ്രാസനാധിപന്‍ ബിഷപ്പ് മാത്യുസ് മാര്‍ അന്തിമോസ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ ഏലിയാസ് എന്നിവരും പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, District Collector,Police, Camp,Collector intervened on Kattachira church issue


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?