തന്റെ വീട്ടില്‍ നിന്ന് ഇലയട വേണ്ട, പഞ്ചസാരയും ചായപ്പൊടിയും കൊണ്ടുവന്നാല്‍ മതി; വനിതാ മതില്‍ ജാഥയില്‍ പങ്കെടുത്തവര്‍ ദളിത് സ്ത്രീ ഒരുക്കിയ ഭക്ഷണം ബഹിഷ്‌കരിച്ചെന്ന പരാതിയില്‍ എസ്എംഎസ് അന്വേഷണം തുടങ്ങി
കാസര്‍കോട്:(www.kasargodvartha.com 10/03/2019) വനിതാമതിലിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ജാഥയക്ക് ഒരുക്കിയ സ്വീകരണത്തിലേക്ക് അവര്‍ണ്ണ ജാതിയില്‍പ്പെട്ടതിനാല്‍ ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നും ചായക്കുള്ള പഞ്ചസാര, പാല്‍, തേയില എന്നിവ കൊണ്ടു വന്നാല്‍ മതിയെന്നും നിര്‍ദേശിച്ചതായി ദളിത് സ്ത്രീയുടെ പരാതി. പാര്‍്ട്ടി ഗ്രാമമായ രാവണീശ്വരത്താണ് സംഭവം. സംഭവദിവസം തന്നെ നേതൃത്വത്തിന് പരാതി ബോധിപ്പിച്ചിരുന്നെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് മാനസീക പീഡനവും ജാതീയ അധിക്ഷേപവും പതിവായതോടെയാണ് യുവതി കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് പരാതി നല്‍കിയത്.
സംഭവത്തില്‍ എസ്എംഎസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇതു സംബന്ധിച്ച പരാതി എസ്എംഎസിന് ലഭിച്ചത്. ജനുവരി ഒന്നിന് നടന്ന വനിതാ മതിലിന് മുന്നോടിയായി നടത്തിയ ജാഥയ്ക്ക് രാവണീശ്വരത്ത് സ്വീകരണമേര്‍പ്പെടുത്തിയിരുന്നു. ജാഥാംഗങ്ങള്‍ക്ക് ചായ സല്‍ക്കാരവും ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ഉപ്പുമാവ് തയ്യാറാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇതുമാറ്റി കുടുംബശ്രീ അംഗങ്ങളുടെ വീട്ടില്‍ നിന്ന് ഇലയട കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കുടുംബശ്രീ അംഗവും പാര്‍ട്ടി അംഗവുമായ ദളിത് യുവതിയോട് തന്റെ വീട്ടില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നും ചായക്കുള്ള പഞ്ചസാര, പാല്‍, തേയില എന്നിവ കൊണ്ടു വന്നാല്‍ മതിയെന്നും നിര്‍ദേശിക്കുകയായിരുന്നു. ഇത് താന്‍ അവര്‍ണജാതിയില്‍ പെട്ടതിനാലാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.
അപ്പോള്‍ തന്നെ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ ഇലയട കൊണ്ടുവരാന്‍ അനുമതി നല്‍കിയെങ്കിലും ഭാരവാഹികള്‍ അടക്കമുള്ളവര്‍ തന്റെ വീട്ടില്‍ നിന്ന് പലഹാരം കഴിച്ചില്ലെന്നും യുവതി ആരോപിച്ചു. ഇതിനെതിരെ കുടുംബശ്രീ അധികൃതര്‍ക്ക് നല്‍കിയ പരാതി പരിഹരിക്കാന്‍ വിളിച്ച യോഗത്തില്‍ യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
സംഭവത്തില്‍ എസ്എംഎസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇതു സംബന്ധിച്ച പരാതി എസ്എംഎസിന് ലഭിച്ചത്. ജനുവരി ഒന്നിന് നടന്ന വനിതാ മതിലിന് മുന്നോടിയായി നടത്തിയ ജാഥയ്ക്ക് രാവണീശ്വരത്ത് സ്വീകരണമേര്‍പ്പെടുത്തിയിരുന്നു. ജാഥാംഗങ്ങള്‍ക്ക് ചായ സല്‍ക്കാരവും ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ഉപ്പുമാവ് തയ്യാറാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇതുമാറ്റി കുടുംബശ്രീ അംഗങ്ങളുടെ വീട്ടില്‍ നിന്ന് ഇലയട കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കുടുംബശ്രീ അംഗവും പാര്‍ട്ടി അംഗവുമായ ദളിത് യുവതിയോട് തന്റെ വീട്ടില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നും ചായക്കുള്ള പഞ്ചസാര, പാല്‍, തേയില എന്നിവ കൊണ്ടു വന്നാല്‍ മതിയെന്നും നിര്‍ദേശിക്കുകയായിരുന്നു. ഇത് താന്‍ അവര്‍ണജാതിയില്‍ പെട്ടതിനാലാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.
അപ്പോള്‍ തന്നെ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ ഇലയട കൊണ്ടുവരാന്‍ അനുമതി നല്‍കിയെങ്കിലും ഭാരവാഹികള്‍ അടക്കമുള്ളവര്‍ തന്റെ വീട്ടില്‍ നിന്ന് പലഹാരം കഴിച്ചില്ലെന്നും യുവതി ആരോപിച്ചു. ഇതിനെതിരെ കുടുംബശ്രീ അധികൃതര്‍ക്ക് നല്‍കിയ പരാതി പരിഹരിക്കാന്‍ വിളിച്ച യോഗത്തില്‍ യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Complaint, Investigation, Caste discrimination in women wall program; SMS investigation started
Powered by Info News For You

Comments
Post a Comment