റഫേല്‍ കരാറില്‍ ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും ഒപ്പിടുമെന്ന് 10 ദിവസം മുമ്പ് തന്നെ അനില്‍ അംബാനി എങ്ങനെ അറിഞ്ഞു; ഉദ്യോഗസ്ഥര്‍ക്കോ മന്ത്രിമാര്‍ക്കോ അറിയാത്ത കാര്യം വെളിപ്പെടുത്തിയത് മോഡി തന്നെയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 12.02.2019) ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ കരാറില്‍ ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും ഒപ്പിടുമെന്ന് 10 ദിവസം മുമ്പ് തന്നെ അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

പ്രതിരോധമന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിയാത്ത കാര്യം എങ്ങനെ അംബാനി അറിഞ്ഞുവെന്ന് ചോദിച്ച രാഹുല്‍ രാജ്യ സുരക്ഷയെ അവഗണിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യം അംബാനിയോട് വെളിപ്പെടുത്തിയതെന്നും ആരോപിച്ചു. ഇടപാടിന് മുമ്പ് അംബാനി ഫ്രഞ്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Anil Ambani knew about Rafale deal in advance, PM Narendra Modi acted as his middleman: Rahul Gandhi, New Delhi, News, Politics, Allegation, Trending, Business, Technology, Rahul Gandhi, Press meet, National

ഇക്കാര്യം വെളിപ്പെടുത്തുന്ന ഇമെയിലും രാഹുല്‍ പുറത്തുവിട്ടു. റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Keywords: Anil Ambani knew about Rafale deal in advance, PM Narendra Modi acted as his middleman: Rahul Gandhi, New Delhi, News, Politics, Allegation, Trending, Business, Technology, Rahul Gandhi, Press meet, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?