മഞ്ഞ് പുതച്ച് മൂന്നാര്‍! താപനില മൈനസ് ഒന്നില്‍; മലനിരകളിലേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

മൂന്നാര്‍: (07.01.2019 kvartha.com) തെക്കേ ഇന്ത്യയും ശൈത്യത്തിന്റെ പിടിയിലമര്‍ന്നതോടെ മൂന്നാര്‍ മലനിരകള്‍ മഞ്ഞ് പുതച്ചു. ശനിയാഴ്ച മൂന്നാറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില മൈനസ് ഒന്നാണ്. സമീപ പ്രദേശങ്ങളായ ചെണ്ടുവാര, ചിറ്റുവാര, ലക്കഡ് എന്നിവിടങ്ങളില്‍ മൈനസ് 3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

ഗജ ചുഴലിക്കാറ്റിനേയും നൂറ്റാണ്ടിലെ പ്രളയത്തേയും അതിജീവിച്ച മൂന്നാറിലേയ്ക്കിപ്പോള്‍ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. ടൂറിസ്റ്റുകളുടെ വരവില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, സെവന്‍ വാലി, നല്ലതണ്ണി, മൂന്നാര്‍ എന്നീ പ്രദേശങ്ങള്‍ മഞ്ഞ് മൂടിയ നിലയിലാണ്.

Kerala, Munnar, Winter

ക്രിസ്തുമസ് സീസണ്‍ മുതല്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറികള്‍ കിട്ടാനില്ല. ഈ സീസണ്‍ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വുണ്ടാക്കിയെന്ന് ടോള്‍ ട്രീസ് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ അജു അബ്രഹാം മാത്യു പറഞ്ഞു. മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ്  വിവി ജോര്‍ജ്ജും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Tourist footfalls have increased in the past two weeks, with the main attraction being the frost-covered surroundings. The hills and valleys of Kannimala, Chenduvara, Chittuvara, Sevenvalley, Nallathanni and Munnar town were covered in frost over the weekend.

Keywords: Kerala, Munnar, Winter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?