സംഘര്‍ഷാവസ്ഥ തുടരുന്നു: ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു


കണ്ണൂര്‍ (www.evisionnews.co): ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. കണ്ണൂരില്‍ എ.എന്‍ ശംസീര്‍ എം.എല്‍.എ, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി, വി മുരളീധരന്‍ എം.പി എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. ശംസീറിന്റെ മാടപ്പീടികയിലെ വീടിന് നേരെ ഏറിഞ്ഞ ബോംബ് മുറ്റത്ത് വീണുപൊട്ടി. രാത്രി 11മണിയോടെയാണ് പി.ശശിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് പി.ശശിയും വീട്ടിലുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ 12 മണിയോടെയാണ് വി. മുരളീധരന്റെ എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട് വീടിന് നേരെ വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞത്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം പ്രവര്‍ത്തകന്‍ വി.കെ വിശാഖിനാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ ഇയാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് വിശാഖിന് വെട്ടേറ്റത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?