ഇന്ത്യ- ശ്രീലങ്ക ഓപ്പണ്‍ ഇന്‍വിറ്റേഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 15.01.2019) ന്യൂ ഇയര്‍ കപ്പിനു വേണ്ടിയുള്ള ഇന്ത്യ- ശ്രീലങ്ക ഓപ്പണ്‍ ഇന്‍വിറ്റേഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 19, 20 തീയതികളില്‍ കാസര്‍കോട് പടന്നക്കാട്ട് നടക്കും. ജില്ലയില്‍ ആദ്യമായി നടക്കുന്ന മത്സരത്തിനു കാര്‍ഷിക കാളജ് ഓഡിറ്റോറിയം വേദിയാകുമെന്ന് ബുജുട്സു ഷിറ്റോറിയോ കരാട്ടെ ദേശീയ പ്രസിഡന്റ് ഷാജു മാധവന്‍, സെക്രട്ടറി ജിന്‍സ് മാത്യു, വൈസ് പ്രസിഡന്റ് വിന്‍സന്റ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
India-Srilanka, Kasaragod, News, Press meet, Karate, Karate Championship, India-Srilanka Open Invitational Karate championship in Kasaragod

സബ് ജൂനിയര്‍, കെഡറ്റ്, ജൂനിയര്‍, അണ്ടര്‍ 21, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം. കേരളം, തമിഴ്‌നാട്, കര്‍ണാടകം, പോണ്ടിച്ചേരി, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നു വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് 80 കാറ്റഗറികളില്‍ ആയി 500ല്‍ പരം കായിക താരങ്ങള്‍ പങ്കെടുക്കും. കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബിനു പതിനായിരം രൂപയും ട്രോഫിയും നല്‍കും.

19 ന് രാവിലെ 11 ന് എം രാജഗോപാലന്‍ എംഎല്‍എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസമായ 20 നാണ് ഇന്ത്യ- ശ്രീലങ്ക മത്സരം. അന്നു വൈകിട്ട് അഞ്ചു മണിക്ക് ചേരുന്ന സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ സമ്മാനദാനം നിര്‍വഹിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India-Srilanka, Kasaragod, News, Press meet, Karate, Karate Championship, India-Srilanka Open Invitational Karate championship in Kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?