ആര്‍എസ്എസ് അക്രമത്തിനിരയായ ബായാറിലെ മദ്രസാധ്യാപകന്‍ മരിച്ചതായി വ്യാജ പ്രചാരണം: രണ്ടുപേര്‍ക്കെതിരെ കേസെടുത്തു


കാസര്‍കോട് (www.evisionnews.co): ഈമാസം മൂന്നിന് ഹര്‍ത്താല്‍ ദിനത്തില്‍ സംഘ് പരിവാര്‍ ഗുണ്ടകളുടെ അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദക്ഷിണ കര്‍ണാടക ജില്ലയിലെ മജീദ് കന്യാന, നസീര്‍ കന്യാന എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനു പിന്നില്‍ ഇവര്‍ രണ്ടു പേരാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

വര്‍ഗീയ ചുവയുള്ളതും വ്യാജവുമായ പോസ്റ്റ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ അബ്ദുല്‍ കരീം മൗലവി സുഖം പ്രാപിച്ചുവരികയാണെന്നും വ്യാജ വാര്‍ത്തകളും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?