വനിതാ മതിലിനെത്തിയ സ്ത്രീകളെ വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിച്ചില്ല; ചേറ്റുകുണ്ടില്‍ സി പി എം- ബി ജെ പി സംഘര്‍ഷം, കല്ലേറ്, റോഡരികിലെ കുറ്റിക്കാടിന് തീയിട്ട് മതില്‍ തടസപ്പെടുത്തി, അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2019) വനിതാ മതിലിനെത്തിയ സ്ത്രീകളെ വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കാത്തതിനെ ചൊല്ലി ചേറ്റുകുണ്ടില്‍ സി പി എം- ബി ജെ പി സംഘര്‍ഷം. തുടര്‍ന്ന് ഇരുവിഭാഗം ചേരിതിരിഞ്ഞ് പരസ്പരം കല്ലേറ് നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

വനിതാ മതിലിന് അണി നിരക്കേണ്ട റോഡിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ട ശേഷമാണ് മതില്‍ കെട്ടുന്നത് തടസപ്പെടുത്തിയത്. വിവരമറിഞ്ഞ് സി പി എം പ്രവര്‍ത്തകരും സംഘടിച്ചെത്തി. ഇതോടെ കൂടുതല്‍ ബി ജെ പി പ്രവര്‍ത്തകരും സ്ഥലത്തെത്തി. ശുഷ്‌കമായ പോലീസാണ് സ്ഥലത്തുണ്ടായിരുന്നത്. കല്ലേറ് ഇപ്പോഴും തുടരുകയാണ്. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വനിതാ മതില്‍ കഴിഞ്ഞ് മറ്റു ഭാഗങ്ങളിലേക്ക് തിരിച്ചുപോകുന്നവര്‍ ഇതുകാരണം റോഡില്‍ കുടുങ്ങിയിട്ടുണ്ട്. പൂച്ചക്കാടു നിന്നും വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചുവിടുന്നുണ്ട്. കെ എസ് ടി പി റോഡില്‍ നിന്നും ദേശീയപാതയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയാണ് ചെയ്യുന്നത്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Attack, Assault, Crime, Trending, Kanhangad, Attack incidents in Vanitha Mathil
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?