ആഗ്രഹിച്ചത് ഊര്‍ജ്ജതന്ത്രജ്ഞനായി നൊബേല്‍ കൊണ്ടുവരാന്‍, ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍: റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: (www.kvartha.com 09.12.2018) ആഗ്രഹിച്ചത് ഊര്‍ജ്ജതന്ത്രജ്ഞനായി നൊബേല്‍ പ്രൈസ് നേടാനായിരുന്നുവെന്നും എന്നാല്‍ ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് ആണെന്നും റസൂല്‍ പൂക്കുട്ടി. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഊര്‍ജ്ജതന്ത്രജ്ഞന്‍ ആകണമെന്നും സൂപ്പര്‍ കണ്ടക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തി നൊബേല്‍ നേടണമെന്നുമായിരുന്നു ആഗ്രഹം. അദ്ദേഹം വ്യക്തമാക്കി.

ശബ്ദങ്ങള്‍ നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമയിലെ ശബ്ദമിശ്രണത്തെ ലളിതമാക്കി. രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിങ് സ്‌ക്രീനില്‍ കണ്ടാണ് ഇപ്പോള്‍ ശബ്ദമിശ്രണം നടത്തുന്നത്. അതുകൊണ്ടാണ് വളരെ സൂക്ഷ്മമായ ശബ്ദങ്ങളെ പോലും കൃത്യതയോടെ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നത്. സിനിമയുടെ ദൃശ്യാവിഷ്‌കാരത്തില്‍ മാത്രം കേന്ദ്രികരിച്ചിട്ടുള്ളവര്‍ ശബ്ദത്തിന്റെ പ്രാധാന്യം മാനിസിലാക്കുന്നില്ല.

ചിത്രീകരണം കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയായി എന്നാണ് പലരുടെയും ധാരണയെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ കെ പി കുമാരന്‍, സഞ്ജു സുരേന്ദ്രന്‍ എന്നിവരും ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു.



Keywords: Kerala, Thiruvananthapuram, News, Oscar, film, Entertainment, International Film Festival, Resul Pookutty explains 4D technology in sound design



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?