ക്രിസ്ത്യന്‍ മിഷേല്‍ ഇന്ത്യയിലെത്തിയതോടെ താണുകേണ് വിജയ് മല്യ; വായ്പ തുക ബാങ്കുകള്‍ക്ക് തിരികെ നല്‍കും, സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥന

ലണ്ടന്‍: (www.kvartha.com 05-12-2018) അഗസ്ത വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിനെ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ചതോടെ മുട്ടിടിച്ച് സാമ്പത്തീക തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യ. ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് വിദേശത്തേയ്ക്ക് മുങ്ങിയ വിജയ് മല്യ ഇപ്പോള്‍ പണം ബാങ്കുകള്‍ക്ക് തിരിച്ച് നല്‍കാമെന്ന നിലപാടിലാണ്.

വിജയ് മല്യയെ ഇന്ത്യയിലേയ്ക്ക് നാടുകടത്തണമെന്ന വാദം ബ്രിട്ടീഷ് കോടതിയില്‍ നടക്കാന്‍ 5 ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിജയ് മല്യയുടെ ചുവടുമാറ്റം. ഏതാണ്ട് 9000 കോടിയുടെ സാമ്പത്തീക തട്ടിപ്പാണ് വിജയ് മല്യ നടത്തിയിരിക്കുന്നത്.

National, World, Vijay Mallya

ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യമറിയിച്ചത്. കര്‍ണാടക ഹൈക്കോടതി മുഖേന താന്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നും തന്റെ ബാധ്യതകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്നും മല്യ പറഞ്ഞു. 2018 ജൂണ്‍ 22നാണ് മല്യ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Fugitive economic offender Vijay Mallya has made another offer to the government to pay back his dues. This offer is being reiterated five days before his extradition request will be heard in a UK court. A UK court had fixed 10 December as the date to deliver its verdict on whether the beleaguered liquor baron can be extradited to India to face charges of fraud and money laundering amounting to around Rs 9,000 crores.

Keywords: National, World, Vijay Mallya





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?