ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍-റോഡ് പാലം ക്രിസ്തുമസ് ദിനത്തില്‍ തുറന്നു കൊടുക്കും


ഗുവാഹത്തി (www.evisionnews.co): ഇന്ത്യയിലെ ഏറ്റവും നീളം കൂടിയെ റെയില്‍ റോഡ് പാലമായ ബോഗിബീല്‍ ക്രിസ്തുമസ് ദിനത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 21 വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തിയായ പാലം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുക. ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്റര്‍ നീളമാണുള്ളത്. 4,857 കോടി മുതല്‍മുടക്കിലാണ് പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 5,920 കോടി രൂപ ചെലവായി.

1997ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ തറക്കല്ലിടുമ്പോള്‍ 1,767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. ഇടയ്ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നിന്നു പോകുകയും 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബോഗിബീല്‍ പാലം ദേശീയ പദ്ധതിയായി ഉയര്‍ത്തുകയും ചെയ്തു. പാലം തുറന്ന് കൊടുക്കുന്നതോടെ അരുണാചല്‍പ്രദേശില്‍നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര പത്തു മണിക്കൂറോളം ലഘൂകരിക്കാന്‍ ബോഗിബീല്‍ ഉപകാരപ്രദമാകും. ഇപ്പോള്‍ അരുണാചലില്‍ നിന്ന് അസമിലേക്ക് പോകാന്‍ 500 കിലോമീറ്റര്‍ ദൂരമാണെങ്കില്‍ ചൊവ്വാഴ്ചയോടെ 100 കിലോമീറ്ററായി ദൂരം കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?