അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി; കെ എം ഷാജി അയോഗ്യന്‍ തന്നെ
കൊച്ചി: (www.kvartha.com 20.12.2018) അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ സംഭവം വീണ്ടും ശരിവച്ച് ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി പി എമ്മിലെ എം.വി. നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് വിധി. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് അഴീക്കോട് മണ്ഡലത്തില്‍ വിജയിച്ചതെന്ന് വിലയിരുത്തിയാണ് കെ.എം. ഷാജിയുടെ എം എല്‍ എ പദവി നവംബര്‍ ഒമ്പതിന് ഹൈക്കോടതി റദ്ദാക്കിയത്.
കെ.എം. ഷാജിയെ ആറു വര്‍ഷത്തേക്ക് കോടതി അയോഗ്യനാക്കുകയും ചെയ്തിരുന്നു. യു.ഡി.എഫുകാരിയായ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. മനോരമയുടെ വീട്ടില്‍ നിന്നാണ് വിവാദ ലഘുലേഖകള്‍ പിടിച്ചെടുത്തതെന്ന എസ്.ഐ ശ്രീജിത്തിന്റെ സാക്ഷിമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.
മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാജി. 2,287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
കെ.എം. ഷാജിയെ ആറു വര്‍ഷത്തേക്ക് കോടതി അയോഗ്യനാക്കുകയും ചെയ്തിരുന്നു. യു.ഡി.എഫുകാരിയായ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. മനോരമയുടെ വീട്ടില്‍ നിന്നാണ് വിവാദ ലഘുലേഖകള്‍ പിടിച്ചെടുത്തതെന്ന എസ്.ഐ ശ്രീജിത്തിന്റെ സാക്ഷിമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.
മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാജി. 2,287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KM Shaji, Kochi, High Court of Kerala, News, Politics, Trending, MLA, Election, Kerala.
Keywords: KM Shaji, Kochi, High Court of Kerala, News, Politics, Trending, MLA, Election, Kerala.
Powered by Info News For You

Comments
Post a Comment