ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: (www.kvartha.com 20-12-2018) ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ബുധനാഴ്ച , 19മ് തീയതി അര്‍ദ്ധരാത്രി മുതല്‍ താഴ് വര രാഷ്ട്രപതിയുടെ നിയന്ത്രണത്തിലാകും. 1996ന് ശേഷം ഇതാദ്യമായാണ് കശ്മീരില്‍ രാഷ്ട്ര പതി ഭരണം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 19 അര്‍ദ്ധരാത്രിയോടെ ഗവര്‍ണറുടെ ഭരണത്തിന്റെ കാലാവധി അവസാനിക്കും. അതേസമയം കശ്മീരിലെ രാഷ്ട്രപതി, ഗവര്‍ണര്‍ ഭരണം അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ദേശീയ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു.

National, Jammu Kashmir, President Rule

ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തി ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് ഭരിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍ വലിച്ചതോടെയാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂണിലാണ് ബിജെപി പിഡിപിക്കുള്ള പിന്തുണ പിന്‍ വലിച്ചത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞ മാസം നിയമസഭ പിരിച്ച് വിട്ടിരുന്നു. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: President’s rule has been imposed in Jammu and Kashmir, the first time since 1996, after Ram Nath Kovind signed a proclamation ordering imposition of central rule in the state from midnight, PTI reported. The Governor’s rule ended on December 19.

Keywords: National, Jammu Kashmir, President Rule


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?