മിസോറാമില്‍ സോറംതങ ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ് ഞ ചെയ്യും

ഐസ് വാള്‍: (www.kvartha.com 13-12-2018) മിസോ നാഷണല്‍ ഫ്രണ്ട് പ്രസിഡന്റ് സോറംതങ മുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ് ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സോറംതങയെ ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിയോടെ രാജ്ഭവനില്‍ വെച്ചായിരിക്കും സത്യപ്രതിജ് ഞ.

ഡിസംബര്‍ 15ന് മന്ത്രിമാരും സത്യപ്രതിജ് ഞ ചെയ്ത് അധികാരത്തിലേറുമോയെന്ന് വ്യക്തമല്ല. 12 പേരെയാണ് മന്ത്രിമാരായി പരിഗണിച്ചിരിക്കുന്നത്.

MNF president Zoramthanga

40 അംഗ നിയമസഭയില്‍ 26 സീറ്റുകള്‍ നേടിയാണ് എം എന്‍ എഫ് അധികാരത്തിലെത്തുന്നത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുന്നതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് പരാജയത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സോറം പീപ്പിള്‍സ് മൂവ് മെന്റിന് എട്ട് സീറ്റുകളാണ് ലഭിച്ചത്. നവംബര്‍ 28ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 5 സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: izawl: Mizo National Front (MNF) president Zoramthanga would be sworn-in as the chief minister of Mizoram at the Raj Bhavan here at 12 noon on Saturday, state protocol department officials said on Wednesday.

Keywords: Assembly Election 2018, BJP, Citizenship (Amendment) Bill, Mizo National Front, Mizoram Assembly Election 2018, MNF, Naga Accord, Narendra Modi, North-East Democratic Alliance, Politics, Tripura, Zoramthanga



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?