നേരം വൈകി എത്തിയതിന് നഗ്‌നരാക്കി നിര്‍ത്തി സ്‌കൂള്‍ അധികൃതരുടെ ശിക്ഷാനടപടി


ചിറ്റൂര്‍ (www.evisionnews.co): സ്‌കൂളില്‍ നേരം വൈകി എത്തിയ കുട്ടികളെ നഗ്‌നരാക്കി നിര്‍ത്തി അധികൃതരുടെ ശിക്ഷാനടപടി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പുന്‍ഗാനൂരിലെ ചൈതന്യ ഭാരതി സ്‌കൂളിലെ മൂന്ന്-നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് കുട്ടികളെയാണ് പൊരിവെയിലില്‍ നിര്‍ത്തി ശിക്ഷ നടപ്പാക്കിയത്. ക്ലാസ്സിന് പുറത്ത് കൈകള്‍ പൊക്കിയും പാന്റ് അഴിച്ചും നില്‍ക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തി.

ചിറ്റൂരില്‍ ഉള്‍ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിന്റെ നടത്തിപ്പുകാരന്‍ പ്രിന്‍സിപ്പളായ മഹാരാജ നായിഡു തന്നെയാണ്. താമസിച്ചെത്തിയതിന് വസ്ത്രമഴിച്ച് ക്ലാസ്മുറിക്ക് പുറത്ത് കൈകള്‍ പൊക്കി നില്‍ക്കാന്‍ പ്രിന്‍സിപ്പളാണ് പറഞ്ഞതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ഗൃഹപാഠങ്ങള്‍ ചെയ്തുവരാത്ത കുട്ടികള്‍ക്ക് നേരെയും ഇത്തരം ശിക്ഷാനടപടികളുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ മാതാപിതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി.

നഗ്‌നരാക്കി അപമാനിച്ചതായി വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസറും റീജിയനല്‍ ജോയിന്റ് ഡയറക്ടറും സ്‌കൂളിലെത്തി ഇരകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി. സ്‌കൂള്‍ കറസ്‌പോണ്ടന്റ് നാഗരാജു നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?