ചൈന, സൗദി എന്നിവിടങ്ങളില്‍ നിന്നും 'നുഴഞ്ഞു കയറ്റം'; ട്വിറ്റര്‍ ഓഹരി വിപണിയില്‍ 7 ശതമാനത്തിന്റെ ഇടിവ്

ന്യൂയോര്‍ക്ക്: (www.kvartha.com 18-12-2018)  ട്വിറ്ററിന്റെ ഓഹരി വിപണിയില്‍ ഇടിവ്. ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഷെയര്‍ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചിലര്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയതായി ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാത് രാജ്യങ്ങളിലെ അധികൃതരുടെ അറിവോടെയാണ് ഈ ഹാക്കിംഗ് ശ്രമമെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് നടന്ന അന്വേഷണത്തില്‍ ചില ഹാക്കിംഗ് ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടതായി ട്വിറ്റര്‍ ബ്ലോഗിലൂടെ അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ ഫോണ്‍ കണ്ട്രി കോഡുകളും മറ്റ് വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നവംബര്‍ 16ന് ഈ പിഴവ് അടച്ചിരുന്നുവെന്നും ട്വിറ്റര്‍ വ്യക്തമാക്കുന്നു.

World, China, Saudi Arabia, Twitter

ചൈന, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഐപി അഡ്രസുകളില്‍ നിന്നുമാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ട്വിറ്ററിന്റെ ഓഹരി വിപണിയില്‍ ഇത്രത്തോളം ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Twitter observed a large amount of traffic to the customer support site coming from individual internet IP addresses in China and Saudi Arabia.

Keywords: World, China, Saudi Arabia, Twitter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?