കൂട്ടുകാരിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ 20കാരിയായ ഉത്തര സ്വന്തം കുഞ്ഞിനോട് കാട്ടിയത് കൊടുംക്രൂരത; ദത്തുപുത്രിയായ കൊലയാളിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം
തിരുവനന്തപുരം: (www.kvartha.com 18.12.2018) കൂട്ടുകാരിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ 20കാരിയായ ഉത്തര സ്വന്തം കുഞ്ഞിനോട് കാട്ടിയത് കൊടുംക്രൂരത. ദത്തുപുത്രിയായ കൊലയാളിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മക്കളില്ലാത്ത വര്‍ക്കല വടശ്ശേരിക്കോണത്തെ ദമ്പതികള്‍ അതിന്റെ ദു:ഖം മറയ്ക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദത്തെടുത്ത് വളര്‍ത്തിയതാണ് ഉത്തരയെ എന്ന് പോലീസ് പറഞ്ഞു.
കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് മനുഭവനിൽ മനുവിന്റെ മകൻ ഏകലവ്യനെ (രണ്ടര) കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉത്തര (20), കാമുകൻ രജീഷ് (24) എന്നിവരെ കഴിഞ്ഞ ദിവസം വർക്കല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞുമൊത്ത് വർക്കലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.
കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് മനുഭവനിൽ മനുവിന്റെ മകൻ ഏകലവ്യനെ (രണ്ടര) കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉത്തര (20), കാമുകൻ രജീഷ് (24) എന്നിവരെ കഴിഞ്ഞ ദിവസം വർക്കല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞുമൊത്ത് വർക്കലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.
മൂന്നുവർഷം മുമ്പാണ് പ്ലസ്ടു വരെ പഠിച്ച ഉത്തരയെ മനു വിവാഹം കഴിക്കുന്നത്. ഉത്തരയുടെ അയൽവാസി മുഖാന്തിരമുള്ള ആലോചനയാണ് ഉത്തരയുടെയും ഗൾഫിലായിരുന്ന മനുവിന്റെയും വിവാഹത്തിൽ കലാശിച്ചത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകംതന്നെ ഉത്തര മനുവുമായും മനുവിന്റെ മാതാപിതാക്കളുമായും കലഹിക്കുന്നത് പതിവായി. നിസാര കാര്യങ്ങൾക്കുപോലും വഴക്കും വാശിയും പതിവായി. ഒരു ദിവസം വഴക്കിനിടെ മനുവിന്റെ അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചതോടെ ഉത്തരയെയും കൂട്ടി മനു വാടകവീട്ടിലേക്ക് മാറി.
അതിന് ശേഷവും ഉത്തരയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. ഇതിനിടെ പ്രസവത്തിനായി ഉത്തരയെ വർക്കലയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഉത്തരയുടെ വളർത്തച്ഛൻ പക്ഷാഘാതം ബാധിച്ച് കിടപ്പായതോടെ ഓട്ടോ ഡ്രൈവറായ മനുവും വർക്കലയിലേക്ക് താമസം മാറ്റി.
മൂന്നുമാസം മുമ്പ് വരെ വർക്കലയിൽ താമസിച്ച് ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന മനുവിന്റെ പരിമിതമായ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല ഉത്തരയുടെ സ്വപ്നങ്ങൾ. ആഡംബര ജീവിതം കൊതിച്ച അവൾ മനുവുമായി സ്ഥിരം വഴക്കായി. ഇതിനിടെ കൂട്ടുകാരിയുടെ ഭർത്താവായ രജീഷുമായി ഉത്തര അടുപ്പത്തിലായി.
സഹപാഠിയായ കൂട്ടുകാരിയുടെ വീട്ടിലെ നിത്യസന്ദർശനമാണ് രജീഷുമായി ഉത്തരയെ അടുപ്പിച്ചത്. ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ഉത്തരയ്ക്കൊപ്പം ജീവിക്കാൻ രജീഷ് തീരുമാനിച്ചതോടെ മനുവിനെയും തളർന്നുകിടക്കുന്ന വളർത്തച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് കുഞ്ഞുമായി ഉത്തര അയാൾക്കൊപ്പം പോയി.
ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി മനു പരാതി നൽകി. ഉത്തരയേയും കുഞ്ഞിനേയും കോടതി രജീഷിനൊപ്പം വിട്ടു. ഇതോടെ കുഞ്ഞിനെ വിട്ടുകിട്ടാനും വിവാഹ മോചനത്തിനും കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്ത് നടപടികൾ കാത്ത് കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം ഏകലവ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മനു അറിഞ്ഞത്.
മനു ഉടൻ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായി അറിയിച്ചു. ചികിത്സാ കാർഡ് എടുക്കാനായി ഉത്തരയും രജീഷും അവർ താമസിക്കുന്ന വീട്ടിലെത്തിയതറിഞ്ഞ മനു അവിടെയെത്തി. ആംബുലൻസിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് എന്നുപറഞ്ഞാണ് പുറപ്പെട്ടതെങ്കിലും കുഞ്ഞുമായി ഉത്തരയും രജീഷും വലിയകുന്ന് ആശുപത്രിയിലാണ് എത്തിയത്. വെഞ്ഞാറമൂട്ടിൽ മനു കുഞ്ഞിനെ കാണാതെ വിഷമിക്കുമ്പോഴാണ് ഉടൻ വലിയകുന്നിലെത്താൻ രജീഷിന്റെ കോളെത്തിയത്.
അതിന് ശേഷവും ഉത്തരയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. ഇതിനിടെ പ്രസവത്തിനായി ഉത്തരയെ വർക്കലയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഉത്തരയുടെ വളർത്തച്ഛൻ പക്ഷാഘാതം ബാധിച്ച് കിടപ്പായതോടെ ഓട്ടോ ഡ്രൈവറായ മനുവും വർക്കലയിലേക്ക് താമസം മാറ്റി.
മൂന്നുമാസം മുമ്പ് വരെ വർക്കലയിൽ താമസിച്ച് ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന മനുവിന്റെ പരിമിതമായ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല ഉത്തരയുടെ സ്വപ്നങ്ങൾ. ആഡംബര ജീവിതം കൊതിച്ച അവൾ മനുവുമായി സ്ഥിരം വഴക്കായി. ഇതിനിടെ കൂട്ടുകാരിയുടെ ഭർത്താവായ രജീഷുമായി ഉത്തര അടുപ്പത്തിലായി.
സഹപാഠിയായ കൂട്ടുകാരിയുടെ വീട്ടിലെ നിത്യസന്ദർശനമാണ് രജീഷുമായി ഉത്തരയെ അടുപ്പിച്ചത്. ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ഉത്തരയ്ക്കൊപ്പം ജീവിക്കാൻ രജീഷ് തീരുമാനിച്ചതോടെ മനുവിനെയും തളർന്നുകിടക്കുന്ന വളർത്തച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് കുഞ്ഞുമായി ഉത്തര അയാൾക്കൊപ്പം പോയി.
ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി മനു പരാതി നൽകി. ഉത്തരയേയും കുഞ്ഞിനേയും കോടതി രജീഷിനൊപ്പം വിട്ടു. ഇതോടെ കുഞ്ഞിനെ വിട്ടുകിട്ടാനും വിവാഹ മോചനത്തിനും കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്ത് നടപടികൾ കാത്ത് കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം ഏകലവ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മനു അറിഞ്ഞത്.
മനു ഉടൻ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായി അറിയിച്ചു. ചികിത്സാ കാർഡ് എടുക്കാനായി ഉത്തരയും രജീഷും അവർ താമസിക്കുന്ന വീട്ടിലെത്തിയതറിഞ്ഞ മനു അവിടെയെത്തി. ആംബുലൻസിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് എന്നുപറഞ്ഞാണ് പുറപ്പെട്ടതെങ്കിലും കുഞ്ഞുമായി ഉത്തരയും രജീഷും വലിയകുന്ന് ആശുപത്രിയിലാണ് എത്തിയത്. വെഞ്ഞാറമൂട്ടിൽ മനു കുഞ്ഞിനെ കാണാതെ വിഷമിക്കുമ്പോഴാണ് ഉടൻ വലിയകുന്നിലെത്താൻ രജീഷിന്റെ കോളെത്തിയത്.
വലിയകുന്നിലെത്തിയ മനുവിന് ഏകലവ്യൻ മരിച്ചുവെന്ന വാർത്തയാണ് കേൾക്കാനായത്. കുഞ്ഞിന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ മനു അവന്റെ തലയിൽ തലോടുമ്പോഴാണ് പിൻവശം മുഴച്ചിരിക്കുന്നതായി കണ്ടത്. തുടർന്ന് കൈയിലും ശരീരത്താകമാനവും മര്‍ദ
നത്തിന്റെ പാടുകളും. ഇതോടെ കുഞ്ഞിന്റെ മരണത്തിൽ സംശയമായി. മുറിപ്പാടുകൾ കണ്ട വലിയകുന്ന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഉത്തരയേയും രജീഷിനെയും തടഞ്ഞുവച്ചു. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദിവസങ്ങൾനീണ്ട ക്രൂരമർദനത്തിൽ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെയാണ് നാടാകെ നടുങ്ങിയ അരുംകൊലയുടെ ചുരുളഴിഞ്ഞത്.
നത്തിന്റെ പാടുകളും. ഇതോടെ കുഞ്ഞിന്റെ മരണത്തിൽ സംശയമായി. മുറിപ്പാടുകൾ കണ്ട വലിയകുന്ന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഉത്തരയേയും രജീഷിനെയും തടഞ്ഞുവച്ചു. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദിവസങ്ങൾനീണ്ട ക്രൂരമർദനത്തിൽ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെയാണ് നാടാകെ നടുങ്ങിയ അരുംകൊലയുടെ ചുരുളഴിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mother, paramour held for child's death, Thiruvananthapuram, News, Crime, Criminal Case, Murder, Child, Police, Arrested, Kerala.
Keywords: Mother, paramour held for child's death, Thiruvananthapuram, News, Crime, Criminal Case, Murder, Child, Police, Arrested, Kerala.
Powered by Info News For You

Comments
Post a Comment