ഹിന്ദുസമാജോത്സവം: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 16 ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 07.12.2018) ഹിന്ദു സമാജോത്സവത്തിന് പുത്തനുണര്‍വ്വേകുന്നതിനായി കാസര്‍കോട് ജില്ലാ ഹിനുദമ സമാജോത്സവ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 16ന് സമാജോത്സവം നടത്തും. കാസര്‍കോട് വിദ്യാനഗറിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപ്രഭാഷണം നടത്തും.

ചിന്മയമിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പ്രഭാഷണം നടത്തും. ആര്‍എസ്എസ് മംഗളൂരു വിഭാഗ് കാര്യവാഹക് സീതാരാമ, ശ്രീ ശ്രീ യോഗാനന്ദ സരസ്വതി, ഭോധചാതന്യ സ്വാമിജി, പ്രേമാനന്ദ സ്വാമിജി, അമൃതകൃപാന്ദപുരി, ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര, രവീശ തന്ത്രി കുണ്ടാര്‍, വിഷ്ണു പ്രകാശ് തന്ത്രി കാവുമാഠം എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് ബി.സി.റോഡ്, അണങ്കൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സമാജോത്സവ വേദിയിലേക്ക് ശോഭയാത്ര ആരംഭിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സമാജോത്സവ ചെയര്‍മാന്‍ റിട്ട. ഐഎഎസ്. ഓഫീസര്‍ കെ. ശശിധര, ജനറല്‍ സെക്രട്ടറി അശോക് ബാഡൂര്‍, സംയോജകരായ ബി. ഗോപാല്‍ ചെട്ടിയാര്‍, ടി.വി. ഭാസ്‌കരന്‍, മീഡിയ കണ്‍വീനര്‍ ഗണേഷ് പാറക്കട്ട എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Religion, Hindu Samajothsav; UP Minister Yogi Adityanath in Kasaragod on 16th
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?