മദ്ധ്യപ്രദേശില്‍ 114 സീറ്റ്; 4 സ്വതന്ത്രരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ഭോപ്പാല്‍: (www.kvartha.com 12-12-2018) മദ്ധ്യപ്രദേശില്‍ നൂറ്റി നാല്പത്തിനാല് സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ്. സ്വതന്ത്രരായി മല്‍സരിച്ച് ജയിച്ച 4 പേരുടെ പിന്തുണയുണ്ടെന്ന വാദവുമായി സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി. അതേസമയം ബി എസ് പി, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ് ആണ് 4 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. 119 അംഗങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിന് മറ്റ് തടസങ്ങള്‍ ഒന്നുമില്ല.
ബുധനാഴ്ച വൈകിട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം. എല്‍ എ മാരുടെ യോഗം പാര്‍ട്ടി വിളിച്ചുകൂട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറി മറിഞ്ഞ മദ്ധ്യപ്രദേശ് ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. 230 നിയമസഭ മണ്ഡലങ്ങളാണ് മദ്ധ്യപ്രദേശിലുള്ളത്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു എം. എല്‍ എ ആണുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷത്തിന് ഒരു അംഗത്തിന്റെ കൂടി കുറവ് കോണ്‍ഗ്രസിനുണ്ട്. മായാവതി നേതൃത്വം നല്‍കുന്ന ബി എസ് പിക്ക് രണ്ട് എം. എല്‍ എമാരാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The counting has finally come to an end in Madhya Pradesh after it began 24 hours ago and the Congress has emerged as the single-largest party with 114 seats, just two short of the majority mark in the 230-seat Assembly.
Keywords: National, Election 2018, Congress
മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ് ആണ് 4 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. 119 അംഗങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിന് മറ്റ് തടസങ്ങള്‍ ഒന്നുമില്ല.
ബുധനാഴ്ച വൈകിട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം. എല്‍ എ മാരുടെ യോഗം പാര്‍ട്ടി വിളിച്ചുകൂട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറി മറിഞ്ഞ മദ്ധ്യപ്രദേശ് ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. 230 നിയമസഭ മണ്ഡലങ്ങളാണ് മദ്ധ്യപ്രദേശിലുള്ളത്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു എം. എല്‍ എ ആണുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷത്തിന് ഒരു അംഗത്തിന്റെ കൂടി കുറവ് കോണ്‍ഗ്രസിനുണ്ട്. മായാവതി നേതൃത്വം നല്‍കുന്ന ബി എസ് പിക്ക് രണ്ട് എം. എല്‍ എമാരാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The counting has finally come to an end in Madhya Pradesh after it began 24 hours ago and the Congress has emerged as the single-largest party with 114 seats, just two short of the majority mark in the 230-seat Assembly.
Keywords: National, Election 2018, Congress
Powered by Info News For You

Comments
Post a Comment