ബൈത്തുറഹ്മയിലൂടെ ലോകം ശിഹാബ് തങ്ങളുടെ നന്മയറിയുന്നു: മുനവ്വറലി തങ്ങള്‍

 
ചെമ്മനാട് (www.evisionnews.co): ബൈത്തുറഹ്്മയിലൂടെ ലോകം ശിഹാബ് തങ്ങളുടെ നന്മയറിയുകയാണെന്നും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രാധാന്യം കല്‍പ്പിച്ച എന്റെ പിതാവിന് ബൈത്തുറഹ്്മയേക്കാള്‍ വലിയ സ്മാരകം വേറെയില്ലെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെമ്മനാട് സി.എച്ച് സെന്റര്‍ പാലിച്ചിയടുക്കത്ത് നിര്‍മിക്കുന്ന ബൈത്തുറഹ്്മ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
 
സി.എച്ച് സെന്റര്‍ പ്രസിഡണ്ട് സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുള്ള, എം.എസ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി മൂസ ബി. ചെര്‍ക്കള, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഉദുമ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സെക്രട്ടറി എം.എ നജീബ്, ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്റഫ്, വനിതാലീഗ് ജില്ലാ സെക്രട്ടറി സി.എം ഷാസിയ, സി.എച്ച് സെന്റര്‍ യു.എ.ഇ ചാപ്റ്റര്‍ പ്രസിഡണ്ട് ഖാദര്‍ കുന്നില്‍, അബ്ദുല്‍ ഖാദര്‍ കളനാട്, മുഹമ്മദ് കുഞ്ഞി എരിയാലര്‍, ഖാസി മുഹമ്മദ്, ജമാല്‍ ആലംപാടി, സി.എം മുഹമ്മദ് മുസ്തഫ സംസാരിച്ചു. 
 
സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പി.എം അബ്ദുല്ല സ്വാഗതവും സി.എച്ച് സാജു നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?