വനിതാ പോലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖ ആര്‍ എസ് എസ് പരിശോധിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: രമേശ് ചെന്നിത്തല
പോലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടി, മുഖ്യമന്ത്രി മറുപടി നല്‍കണം
തിരുവനന്തപുരം: (www.kvartha.com 12.11.2018) ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പോലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ തങ്ങള്‍ പരിശോധിച്ചിരുന്നുവെന്ന ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അന്ന് സന്നിധാനത്ത് പോലീസ് പോലും ആര്‍.എസ്.എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് പോലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പോലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തിരുവനന്തപുരം: (www.kvartha.com 12.11.2018) ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പോലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ തങ്ങള്‍ പരിശോധിച്ചിരുന്നുവെന്ന ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അന്ന് സന്നിധാനത്ത് പോലീസ് പോലും ആര്‍.എസ്.എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് പോലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പോലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സംസ്ഥാനത്തെ പോലീസ് തന്നെ ആര്‍.എസ്.എസിന്റെ ചൊല്‍പ്പടിക്കും ദയാദാക്ഷണ്യത്തിനും വിധേയമായി നില്‍ക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്. സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയുമാണിത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നുവെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും മറ്റ് സംഘപരിവാര്‍ ശക്തികള്‍ക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്തത്. പരിപാവനമായ പതിനെട്ടാംപടിയില്‍ കയറി നിന്ന് അപമാനിച്ച സംഘപരിവാറുകാര്‍ ഭക്തരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് അതൊന്നും തടഞ്ഞില്ല. ശബരിമലയെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അടിയറ വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നുവെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും മറ്റ് സംഘപരിവാര്‍ ശക്തികള്‍ക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്തത്. പരിപാവനമായ പതിനെട്ടാംപടിയില്‍ കയറി നിന്ന് അപമാനിച്ച സംഘപരിവാറുകാര്‍ ഭക്തരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് അതൊന്നും തടഞ്ഞില്ല. ശബരിമലയെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അടിയറ വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennithala criticized Thillankeri's controversial speech, Police, Sabarimala Temple, Women, News, Trending, Politics, Controversy, RSS, Ramesh Chennithala, Kerala.
Keywords: Chennithala criticized Thillankeri's controversial speech, Police, Sabarimala Temple, Women, News, Trending, Politics, Controversy, RSS, Ramesh Chennithala, Kerala.
Powered by Info News For You

Comments
Post a Comment