ഖാസി കേസ്; സമരം കരുത്താര്‍ജിക്കുന്നു, ഐക്യദാര്‍ഢ്യവുമായി മലപ്പുറം വേങ്ങര സുന്നിയുവജന സംഘമെത്തി, 44 ദിവസം പിന്നിട്ടു

കാസര്‍കോട്: (www.kasargodvartha.com 23.11.2018) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന സത്യാഗ്രഹ സമരം കരുത്താര്‍ജിക്കുന്നു. സമരത്തിന്റെ 44-ാം ദിവസമായ വ്യാഴാഴ്ച ഐക്യദാര്‍ഢ്യവുമായി മലപ്പുറം വേങ്ങര സുന്നിയുവജന സംഘം ഖുര്‍ആന്‍ പഠനകേന്ദ്രം സമരവേദിയിലെത്തി.

വേങ്ങര മട്ടില്‍ ജുമാമസ്ജിദ് ഖത്തീബ് നൗഫല്‍ ഫൈസി വിളയില്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ ഫൈസി, പി.കെ.സി. മുഹമ്മദ് വേങ്ങര, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം എ അബ്ദുല്‍ സലാം, അബ്ദുല്‍ ജലീല്‍ ചാലിന്‍കുണ്ട്, സത്താര്‍ കുറ്റൂര്‍, മുഹമ്മദ് ഇഖ്ബാല്‍, കല്ലന്‍ കുഞ്ഞി മുഹമ്മദ് ഹാജി, സി എച്ച് സമ്മാല്‍ കോട്ടക്കല്‍, അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ഓടക്കല്‍, കെ ടി സൈദ് അലവി ഹാജി, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എ എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മൂസ ബി ചെര്‍ക്കള, അബ്ബാസ് ബീഗം, ഷാഫി ചെമ്പരിക്ക, സര്‍ദാര്‍ മുസ്തഫ, ഉബൈദുല്ല കടവത്ത്, ഷരീഫ് ചെമ്പരിക്ക എന്നിവര്‍ പ്രസംഗിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, C.M Abdulla Maulavi, Strike, Khazi case; Strike passes 44 days
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?