അഗ്രഹാര വീഥികളില്‍ രഥപ്രയാണമാരംഭിച്ചു; കല്‍പ്പാത്തിയില്‍ 16ന് ദേവരഥ സംഗമം

പാലക്കാട്: (www.kvartha.com 15.11.2018) കല്‍പാത്തി കാശിയില്‍ പാതിയെന്ന കല്‍പാത്തിയില്‍ ഒരാണ്ടു കാത്തിരുന്ന രഥോത്സവത്തിന് തുടക്കമായതോടെ അഗ്രഹാര വീഥികള്‍ ആഘോഷമുഖരിതമായി. ഒന്നാം തേരുദിനമായ ബുധനാഴ്ച കല്‍പാത്തിയിലെ അഗ്രഹാര ദേവതകള്‍ വിശ്വാസതേരിലേറിയതോടെ അഗ്രഹാര വീഥികള്‍ ഭക്തിസാന്ദ്രമായി.

ഉത്സവനാഥനായ കല്‍പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമിയുടെയും പരിവാര ദേവതകളായ ഗണപതിയുടെയും സുബ്രമണ്യനേയും വഹിച്ചു കൊണ്ടുള്ള രഥങ്ങള്‍ പ്രയാണമാരംഭിച്ചു. ബുധനാഴ്ച രാവിലെ 10 നും 11 നും ഇടക്കുള്ള സമയത്ത് രഥാരോഹണമാരംഭിച്ച് കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ദേവരഥം കിഴക്കുദിശയിലേക്ക് നിര്‍ത്തി. വീണ്ടും വൈകീട്ട് കുണ്ടമ്പലത്തിന് മുന്നില്‍ നിന്നും രഥപ്രയാണമാരംഭിച്ചു.

Kalpathi Ratholsavam begins, palakkad, News, Religion, Festival, Temple, Trending, Kerala.

മന്തക്കര മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തി തിരിച്ച് അച്ചന്‍പടിക്കലുമെത്തി നിര്‍ത്തി. രഥോത്സവം കൊടിയേറിയതുമുതല്‍ ക്ഷേത്രനടയിലാരംഭിച്ച ഉപനിഷത്ത് പാരായണം വേദപാരായണം എന്നിവ ബുധനാഴ്ച രാവിലെയോടെ സമാപിച്ചു. ബുധനാഴ്ച രാവിലെ 9 നും 9.30 നുമിടയില്‍ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി തിരുകല്യാണോത്സവവും നടന്നു.

തുടര്‍ന്ന് അലങ്കരിച്ച ഉത്സവമൂര്‍ത്തികളെ താളമേളങ്ങളോടെ രഥാരോഹണത്തിനും പുറത്തേക്കാനയിച്ചു. പുതിയ കല്‍പാത്തിയില്‍ നടന്ന കുതിര വാഹന എഴുന്നള്ളത്ത് കാണാനും ആയിരങ്ങളെത്തിയിരുന്നു. പുതിയ കല്‍പാത്തിയുടെ അതിമനോഹരമായ എഴുന്നള്ളത്ത് നടക്കുന്നത് രഥാഹോരണ തലേന്നാണ്. ബുധനാഴ്ച രാവിലെ 10.30 ന് പുതിയ കല്‍പാത്തിയിലെ രഥാരോഹണവും വെള്ളിയാഴ്ച ചാത്തപ്പുരത്തെയും പഴയ കല്‍പാത്തിയിലെയും തേരുകള്‍ പ്രയാണമാരംഭിക്കും.

കഴിഞ്ഞ വര്‍ഷം മുതല്‍ ജെ.സി.ബിയുടെ യന്ത്രക്കയ്യുപയോഗിച്ച് തേരു തള്ളിയിരുന്നെങ്കിലും ആനയുടെ സഹായത്തോടെയാണ് തേരു തള്ളുന്നത്. ചാത്തപ്പുര ഗ്രാമത്തില്‍ സ്ഥാപിച്ച സ്ഥിരം തെരുവുവിളക്കുകളും കഴിഞ്ഞ ദിവസം മുതല്‍ പ്രകാശിച്ചു തുടങ്ങി.

ഒന്നാം തേരുദിനമായ ബുധനാഴ്ച മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ വേദ പാരായണം രുദ്രാഭിഷേകം, അശ്വവാഹനാലങ്കാരം, എഴുന്നള്ളത്ത് എന്നിവയും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ നിത്യപൂജാ വേദപാരായണം, മൂഷികവാഹനത്തില്‍ എഴുന്നള്ളത്ത് എന്നിവയും പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ കളഭാഭിഷേകം, മോഹിനിയലങ്കാരം എഴുന്നള്ളത്തും കല്‍പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ വേദപാരായണം, ഉപനിഷത്ത് പാരായണം, തിരുകല്യാണോത്സവം രഥാരോഹണം എന്നിവയും നടന്നു.

രഥോത്സവത്തിന് സുരക്ഷയൊരുക്കുന്നതിനായി മുന്നൂറ്റിഅമ്പതോളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഹരിത പ്രോട്ടോക്കാള്‍ ഉള്ളതിനാല്‍ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കികൊണ്ടുള്ള രഥോത്സവമാവും ഇത്തവണത്തേത്. രഥോത്സവ നഗരിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തന സജ്ജമായി.

ചാത്തപുരത്തെ ഹോമിയോ ആശുപത്രിയില്‍ വെള്ളിയാഴ്ച വരെ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്. ക്ഷേത്രവും പരിസരവും പൂര്‍ണമായും സി.സിടിവി നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രണ്ടാം തേരുദിനമായ വ്യാഴാഴ്ചത്തെ രഥപ്രയാണം കൂടി കഴിഞ്ഞാല്‍ വെള്ളിയാഴ്ചയാണ് രഥസംഗമം. മൂന്നാം തേരുദിനത്തിലെ തേരുമുട്ടിയിലെ രഥസംഗമത്തോടെ രഥോത്സവത്തിന് പരിസമാപ്തിയാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kalpathi Ratholsavam begins, Palakkad, News, Religion, Festival, Temple, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?