ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്ദേശം വൈറലാകുന്നു, Watch Video

കൊച്ചി:(www.kvartha.com 13/10/2018) ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്ദേശം നല്‍കുന്ന വിക്‌സിന്റെ ഒണ്‍ ഇന്‍ എ മില്യണ്‍ - ടച്ച് ഓഫ് കെയര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. യൂട്യൂബില്‍ ഒമ്പതിന് അപ്‌ലോഡ് ചെയ്ത വീഡിയോ രണ്ട് ദിവസത്തിനകം 52 ലക്ഷത്തിലേറെ പേര്‍ കണ്ടു. ജന്മനാ ഇച്തിയോസിസ് എന്ന ചര്‍മരോഗമുള്ള നിഷാ ലോബോ എന്ന കുട്ടിയുടെ യഥാര്‍ഥ ജീവിതകഥ അവളുടെ തന്നെ വാക്കുകളില്‍ പറയുന്നതാണ് വിക്‌സ് വണ്‍ ഇന്‍ എ മില്യണ്‍ വീഡിയോ.

Video, News, Kochi, Kerala, Social Network,Vicks – One In A Million #TouchOfCare; Vicks says every child deserves a touch of care in latest campaign

ഒരു അനാഥാലയത്തില്‍ നിന്നും നിഷയെ ദത്തെടുക്കുന്ന അലോമ, ഡേവിഡ് ലോബോ ദമ്പതികള്‍ അവള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥയാണ് വീഡിയോയിലൂടെ പറയുന്നത്. ഇന്ത്യയില്‍ 2,96,00,000 അനാഥകുഞ്ഞുങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭിന്നശേഷിയുള്ള 42 കുഞ്ഞുങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ദത്തെടുക്കപ്പെട്ടത്. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളും മറ്റ് കുട്ടികളെ പോലെ സ്‌നേഹത്തിനും കരുതലിനും അര്‍ഹരാണെന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്തരമൊരു കാമ്പയിന് വിക്‌സ് ഒരുങ്ങിയതെന്ന് വിക്‌സ് ഇന്ത്യ കണ്‍ട്രി മാര്‍ക്കറ്റിങ് മാനേജര്‍ റിത്തു മിത്തല്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, News, Kochi, Kerala, Social Network,Vicks – One In A Million #TouchOfCare; Vicks says every child deserves a touch of care in latest campaign



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?