ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി, നോട്ടീസ് അയക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി:(www.kvartha.com 12/10/2018) ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ യു യു ലളിത്, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദേശം.

ബിജെപി നേതാക്കളായ ടി ജി മോഹന്‍ദാസ്, സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡുകളില്‍നിന്ന് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എന്‍എസ്എസ്, എസ് എന്‍ ഡി പി, കെപിഎംഎസ് എന്നീ സംഘടനകള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

News, New Delhi, National, Supreme Court of India, Temple,Temple administration will be taken from Devaswam board, Petition submitted in SC

ദേവസ്വം ബോര്‍ഡുകളുടെ ഘടന ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ടി ജി മോഹന്‍ദാസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു തള്ളിയതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India, Temple,Temple administration will be taken from Devaswam board, Petition submitted in SC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?