കാത്ത് ലാബിലെ ട്യൂബ് ലൈറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം തീ കെടുത്തിയത് മിനിട്ടുകള്‍ക്കുള്ളില്‍

തിരുവനന്തപുരം: (www.kvartha.com 15.10.2018) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള കാത്ത് ലാബില്‍ ചെറിയതോതില്‍ തീപിടിത്തമുണ്ടായി. കാത്ത് ലാബിലെ ട്യൂബ് ലൈറ്റിലാണ് രാവിലെ തീയും പുകയും കണ്ടത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.

ഉടനടി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് നിമിഷ നേരം കൊണ്ട് തീ കെടുത്തി. ജീവനക്കാര്‍ക്ക് അഗ്‌നിശമന രംഗത്ത് വേണ്ട പരിശീലനം നല്‍കിയിരുന്നത് ഇവിടെ ഏറെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം എസ് ഷര്‍മദ് ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ജോബി ജോണ്‍, സന്തോഷ് കുമാര്‍, ആര്‍ എം ഒ ഡോക്ടര്‍ മോഹന്‍ റോയ്, നഴ്‌സിംഗ് സൂപ്രണ്ട് ഭൈമേശ്വരി, ഇലക്ട്രിക് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Fire in Kath Lab, Thiruvananthapuram, News, Hospital, Fire, Patient, Kerala, Health, Health & Fitness

രോഗികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഇതുമൂലം യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കി. പകരം കാത്ത് ലാബ് സജ്ജമായി ഉള്ളതിനാല്‍ മേലില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ രോഗികളെ മാറ്റാനും ബുദ്ധിമുട്ടില്ല. കാത്ത് ലാബിലെ ചെറിയതോതിലുള്ള തീപിടുത്തം ആണെങ്കിലും ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഇലക്ട്രിക് വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fire in Kath Lab, Thiruvananthapuram, News, Hospital, Fire, Patient, Kerala, Health, Health & Fitness.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?