സി.എച്ച്: കാലത്തിന് മുമ്പെ നടന്ന കര്‍മയോഗി: കുഞ്ഞാലിക്കുട്ടി

 
കാസര്‍കോട്: (www.evisionnews.co) പതിറ്റാണ്ടുകളെത്ര പിന്നിട്ടാലും സ്മൃതികളില്‍ നിന്നും മാഞ്ഞുപോകാത്ത നിര്‍വൃതിയുടെ ചിത്രമാണ് സി.എച്ച് മുഹമ്മദ് കോയയെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇടതുപക്ഷം 35വര്‍ഷം ഭരിച്ച് പശ്ചിമ ബംഗാളടക്കം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ- ദളിത് വിഭാഗങ്ങള്‍ ഇന്നും അടിമ തുല്ല്യരായി കഴിഞ്ഞു കൂടുമ്പോള്‍ കേരളത്തില്‍ ന്യൂനപക്ഷ ദളിത് ശാക്തീകരണം സാധ്യമാക്കിയത് സി.എച്ചിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ ഭരണ ഇടപെടലുകള്‍ കാരണമാണ്.
 
ഇന്ത്യ അടക്കിഭരിക്കുന്ന ബി.ജെ.പിയെ മലയാളക്കരക്ക് അസ്വീകാര്യം മാക്കുംവിധം മതനിരപേക്ഷതയുടെ അടിത്തറ ഈ മണ്ണില്‍ ഭദ്രമാക്കി തീര്‍ത്തതും അതിനനുസൃതമായ രീതിയില്‍ ന്യൂനപക്ഷത്ത ദേശീയ ധാരയോട് ചേര്‍ത്ത് നിര്‍ത്തിയതും സി.എച്ചാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം, വിവാഹേതര ലൈഗീക ബന്ധം, ഇസ്്‌ലാമിന് മസ്ജിദ് അനിവാര്യമല്ല തുടങ്ങിയ വിധികളിലേക്ക് സുപ്രിം കോടതിയെ നയിച്ചതില്‍ കേന്ദ്ര- കേരള സര്‍ക്കാറുകളുടെ നിസംഗതക്ക് വലിയ പങ്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നൈതികതക്കെതിരെ ഇത്തരം വിധികള്‍ വരാതിരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഇത്തരം വിധികളെ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്താമെന്ന് പരീക്ഷിക്കുകയാണ് ഭരണ കൂടങ്ങള്‍. റഫാല്‍ യുദ്ധവിമാന അഴിമതിയും പെട്രോള്‍ വില വര്‍ധനവും നോട്ട് നിരോധനത്തിന്റെ പിറകിലെ കള്ളകളികളും മറച്ച് വെക്കാന്‍ വര്‍ഗ്ഗീയത ആയുധമാക്കുകയാണ് കേന്ദ്രം.
വിശ്വാസികളുടെ ആരാധനാകേന്ദ്രമായ ശബരിമലയില്‍ എന്തു വേണമെന്ന് തീരുമാനിക്കുന്നത് മതവിരുദ്ധരാകുന്ന വൈരുധ്യമാണ് നാം കാണുന്നത്. മുത്തലാഖ് വിധി ബന്ധപ്പെട്ട സമുദായത്തെ കേള്‍ക്കാതെ പുറപ്പെടുവിച്ചപ്പോഴുള്ള അപകടവും ഇതു തന്നെയാണ്. വീണത് വിദ്യായാക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. മതവും വിശ്വാസവും ആചാരങ്ങളും നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുന്നതിലര്‍ത്ഥമില്ല.
 
ശരീഅത്ത് വിഷയത്തിലെടുത്ത മതവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണ് ശബരിമലയിലുള്‍പ്പെടെ സി.പി.എം സ്വീകരിക്കുന്നത്. രാഷട്ര വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും പിന്നോക്ക വിരുദ്ധവുമായ ഏതു നീക്കങ്ങളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴും ചെറുത്ത് തോല്‍പ്പിച്ച പാതയാണ് സി.എച്ചിന്റെത്. ആ പരമ്പര്യം ലീഗ് മുറുകെ പിടിക്കുക തന്നെ ചെയ്യും.
 
സംവരണ സംരക്ഷണം, വിദ്യാഭ്യാസ നവോത്ഥാനം, സ്ത്രീ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിപ്ലവത്തിന്റെ വഴിയടയാളങ്ങള്‍ തീര്‍ത്ത് കാലത്തിന് മുമ്പെനടന്ന കര്‍മ്മയോഗിയായിരുന്നു സി.എച്ച് മുഹമ്മദ് കോയ. സി.എച്ച് ലോകത്തോളം വളരേണ്ട സമൂഹത്തിന് അറബിയുള്‍പ്പെടെയുള്ള എല്ലാ ഭാഷകളും സ്വായത്തമാക്കാന്‍ കൈകൊണ്ട നീക്കത്തിലൂടെ അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വത്തെ നമുക്ക് മനസിലാക്കാന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍ മുഖ്യാതിഥിയായിരുന്നു. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്്മാന്‍ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ വൈസ്. പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, ജില്ലാ സെക്രട്ടറിമാരായ അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.കെ.ബാവ, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എ അഷ്‌റഫലി, ബാലകൃഷ്ണന്‍ പെരിയ, എം.പി ജാഫര്‍, കെ.ഇ.എ ബക്കര്‍, വണ്‍ഫോര്‍ അബ്ദുല്‍ റഹ്്മാന്‍, എം. അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, അഡ്വ: എം.ടി.പി കരീം, എ.കെ.എം അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, സാജിദ് മൗവ്വല്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, എ.പി ഉമ്മര്‍, ഷരീഫ് കൊടവഞ്ചി, കുഞ്ഞാഹമദ് പുഞ്ചാവി, എ.എ അബ്ദുല്‍ റഹ്്മാന്‍ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?