ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍; തെളിവുകള്‍ പുറത്ത്

പത്തനംതിട്ട: (www.kvartha.com 17.10.2018) ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഇതുസംബന്ധിച്ച തെളിവുകള്‍ പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. ശബരിമലയിലെ ആക്രമണങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന ജന:സെക്രട്ടറി കെ സുരേന്ദ്രന്‍െ പറഞ്ഞിരുന്നു.

സജീവ ബിജെപി-ആര്‍എസ്എസ് നേതാവും പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റുമായ പന്തളം സ്വദേശി പ്രിജിപാല്‍, ആര്‍എസ്എസിന്റെ മുന്‍ കുളനട മണ്ഡലം കാര്യവാഹക് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്.


റിപ്പബ്ലിക്ക് ചാനല്‍ അവതാരക പൂജ പ്രസന്ന, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലന്‍, സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി എന്നിവരുള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. നിരവധി ചാനല്‍ വാഹനങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Pathanamthitta, News, BJP, RSS, Sabarimala, Sabarimala Temple, Journalists, Attack, Evidences, BJP-RSS Workers behind Journalists attacked incident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?