ട്രെയിനില്‍ സൗഹൃദത്തിലായ സംഘം നല്‍കിയ ശീതളപാനീയം കുടിച്ച വയോധികര്‍ അബോധാവസ്ഥയിലായി; സംഘം പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടു

ഉഡുപ്പി: (www.kasargodvartha.com 15.10.2018) ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച സംഘം നല്‍കിയ ശീതളപാനീയം കുടിച്ച വയോധികര്‍ അബോധാവസ്ഥയിലായി. ഇതോടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത ശേഷം സംഘം രക്ഷപ്പെട്ടു. ഉഡുപ്പി റെയില്‍ യാത്രി സംഘ് ട്രഷറര്‍ കിന്നിമുല്‍ക്കിയിലെ രാമചന്ദ്ര ആചാര്യ(60), സഹോദരി രാധമ്മ(75) എന്നിവരാണ് കവര്‍ച്ചക്കിരയായത്.

നാസിക്കിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. നിസാമുദ്ദീന്‍- എറണാകുളം മംഗളം എക്‌സ്പ്രസിലെ എസ് 3 ബോഗിയിലായിരുന്നു സംഭവം. സഹയാത്രക്കാരായ 50 വയസ് പ്രായം തോന്നിക്കുന്ന രണ്ടു പേരാണ് കവര്‍ച്ച നടത്തിയതെന്ന് ഇവര്‍ പരാതിപ്പെട്ടു. വസ്ത്ര വ്യാപാരികളാണെന്നും ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് പോവുകയാണെന്നുമാണ് സംഘം പരിചയപ്പെടുത്തിയിരുന്നത്. ചിപ്ലുനില്‍ എത്തിയപ്പോഴാണ് സംഘം നല്‍കിയ ശീതളപാനീയം രാമചന്ദ്രയും രാധമ്മയും കഴിച്ചത്. ഇതോടെ അബോധാവസ്ഥയിലാവുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനു കുന്താപുരത്ത് എത്തിയപ്പോഴാണ് രാമചന്ദ്രയ്ക്കു ബോധം തെളിയുന്നത്. അപ്പോഴേക്കും 45,000 രൂപ, മൊബൈല്‍ഫോണ്‍, മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങള്‍, രണ്ടായിരം രൂപയുടെ വസ്ത്രങ്ങള്‍ എന്നിവ കവര്‍ന്നു സംഘം രക്ഷപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, gold, Udupi, National, Robbery in Train; Gang loots money of old age man and woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?