ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പത്മകുമാര്‍ രാജിവെക്കുന്നു? നടപടി പിണറായിയുടെ കടുത്ത സമ്മര്‍ദം മൂലം; പകരം വരുന്നത് മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവര്‍
പത്തനംതിട്ട: (www.kvartha.com 26.10.2018) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രാജിവയ്ക്കുമെന്ന് സൂചന. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി സി.പി.എമ്മിലും ദേവസ്വം ബോര്‍ഡിലും ഏറെക്കുറെ ഒറ്റപ്പെട്ട പത്മകുമാര്‍ കടുത്ത സമ്മര്‍ദം കാരണമാണ് രാജിവെക്കാന്‍ തീരുമനിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. വൈകാതെ തന്നെ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. പകരം ആരായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായിരിക്കയാണ്.
രണ്ടു പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ടി കെ എ നായര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം രാജഗോപാലന്‍ നായര്‍ എന്നിവരാണ് പരിഗണനയില്‍. ഇവര്‍ രണ്ടുപേരും പിണറായിക്ക് പ്രിയപ്പെട്ടവരുമാണ്.
നിലവില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് രാജഗോപാലന്‍ നായര്‍. ഇരുവരും യുവതീ പ്രവേശനത്തോട് അനുകൂല നിലപാട് സ്വീകരിച്ചവരാണെന്നതും അനുകൂലമായി കാണുന്നു. ടി.കെ.എ നായരെ നിയമിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധമുന ഒടിക്കാനാകുമെന്ന കണക്കുകൂട്ടലും നീക്കത്തിന് പിന്നിലുണ്ടത്രേ.
കടുത്ത സമ്മർദ്ദം നേരിടേണ്ടിവരുന്നതോടെ തൽസ്ഥാനത്ത് തുടരേണ്ടെന്ന നിലപാടിലാണ് പത്മകുമാറെന്ന് അറിയുന്നു. യുവതീ പ്രവേശന വിഷയത്തിൽ ബോർഡിലും ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒഴിയുമെന്ന അഭ്യൂഹം ശക്തമാകുന്നത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
യുവതീ പ്രവേശന വിഷയത്തിൽ റിവ്യൂ ഹർജി നൽകുമെന്ന് ആദ്യം വ്യക്തമാക്കിയ പത്മകുമാർ സർക്കാർ സമ്മർദ്ദത്തെ തുടർന്ന് ഇതിൽ നിന്ന് പിൻവാങ്ങിയിരുന്നു. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ ഭക്തരുടെ പ്രതിഷേധം സംബന്ധിച്ച് സുപ്രീംകോടതിയിൽ വിശദമായ റിപ്പോർട്ട് നൽകുമെന്ന് പിന്നീട് അറിയിച്ചു.
എന്നാൽ സർക്കാരിന്റെ കർശന നിലപാടിൽ അതിൽ നിന്നും പിൻവാങ്ങേണ്ടിവന്നു. മുഖ്യമന്ത്രിയുടെ വിമർശനം കൂടി ഏൽക്കേണ്ടി വന്നതോടെ അദ്ദേഹം പാർട്ടി നേതൃത്വത്തോട് പോലും പിന്നീട് സംസാരിക്കാൻ തയാറായില്ലെന്നാണ് അറിയുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ താൻ അയ്യപ്പഭക്തനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ പ്രചരിക്കുന്നുണ്ട്. അതിനിടെ 'അയ്യപ്പസ്വാമി തുണ, എല്ലാം ഭംഗിയായി, ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല, അത് വിശ്വാസമാണ് ' എന്ന് തുടങ്ങി ഒരു യുവമോർച്ച നേതാവ് ഫേസ് ബുക്കിലിട്ട ലൈവ് പത്മകുമാർ ഷെയർ ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഫേസ് ബുക്ക് പേജ് തന്നെ പത്മകുമാർ ഡിലീറ്റ് ചെയ്തു.
കഴിഞ്ഞ വർഷമാണ് പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒരുവർഷം കൂടി കാലാവധിയുണ്ട്. കെ.രാഘവന്റെ കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞതിനാൽ ബോർഡിൽ നിലവിൽ ഒരു ഒഴിവുണ്ട്. പട്ടികവിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റാണിത്.
രണ്ടു പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ടി കെ എ നായര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം രാജഗോപാലന്‍ നായര്‍ എന്നിവരാണ് പരിഗണനയില്‍. ഇവര്‍ രണ്ടുപേരും പിണറായിക്ക് പ്രിയപ്പെട്ടവരുമാണ്.
നിലവില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് രാജഗോപാലന്‍ നായര്‍. ഇരുവരും യുവതീ പ്രവേശനത്തോട് അനുകൂല നിലപാട് സ്വീകരിച്ചവരാണെന്നതും അനുകൂലമായി കാണുന്നു. ടി.കെ.എ നായരെ നിയമിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധമുന ഒടിക്കാനാകുമെന്ന കണക്കുകൂട്ടലും നീക്കത്തിന് പിന്നിലുണ്ടത്രേ.
കടുത്ത സമ്മർദ്ദം നേരിടേണ്ടിവരുന്നതോടെ തൽസ്ഥാനത്ത് തുടരേണ്ടെന്ന നിലപാടിലാണ് പത്മകുമാറെന്ന് അറിയുന്നു. യുവതീ പ്രവേശന വിഷയത്തിൽ ബോർഡിലും ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒഴിയുമെന്ന അഭ്യൂഹം ശക്തമാകുന്നത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
യുവതീ പ്രവേശന വിഷയത്തിൽ റിവ്യൂ ഹർജി നൽകുമെന്ന് ആദ്യം വ്യക്തമാക്കിയ പത്മകുമാർ സർക്കാർ സമ്മർദ്ദത്തെ തുടർന്ന് ഇതിൽ നിന്ന് പിൻവാങ്ങിയിരുന്നു. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ ഭക്തരുടെ പ്രതിഷേധം സംബന്ധിച്ച് സുപ്രീംകോടതിയിൽ വിശദമായ റിപ്പോർട്ട് നൽകുമെന്ന് പിന്നീട് അറിയിച്ചു.
എന്നാൽ സർക്കാരിന്റെ കർശന നിലപാടിൽ അതിൽ നിന്നും പിൻവാങ്ങേണ്ടിവന്നു. മുഖ്യമന്ത്രിയുടെ വിമർശനം കൂടി ഏൽക്കേണ്ടി വന്നതോടെ അദ്ദേഹം പാർട്ടി നേതൃത്വത്തോട് പോലും പിന്നീട് സംസാരിക്കാൻ തയാറായില്ലെന്നാണ് അറിയുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ താൻ അയ്യപ്പഭക്തനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ പ്രചരിക്കുന്നുണ്ട്. അതിനിടെ 'അയ്യപ്പസ്വാമി തുണ, എല്ലാം ഭംഗിയായി, ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല, അത് വിശ്വാസമാണ് ' എന്ന് തുടങ്ങി ഒരു യുവമോർച്ച നേതാവ് ഫേസ് ബുക്കിലിട്ട ലൈവ് പത്മകുമാർ ഷെയർ ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഫേസ് ബുക്ക് പേജ് തന്നെ പത്മകുമാർ ഡിലീറ്റ് ചെയ്തു.
കഴിഞ്ഞ വർഷമാണ് പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒരുവർഷം കൂടി കാലാവധിയുണ്ട്. കെ.രാഘവന്റെ കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞതിനാൽ ബോർഡിൽ നിലവിൽ ഒരു ഒഴിവുണ്ട്. പട്ടികവിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Devaswom board president likely to resign, Pathanamthitta, News, Sabarimala Temple, Religion, Trending, Controversy, Resignation, Kerala.
Keywords: Devaswom board president likely to resign, Pathanamthitta, News, Sabarimala Temple, Religion, Trending, Controversy, Resignation, Kerala.
Powered by Info News For You

Comments
Post a Comment