യു എ ഇ തീവ്രവാദികളുടെ പട്ടികയില്‍ 9 പേരെ കൂടി ഉള്‍പെടുത്തി; തീവ്രവാദ ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ്

അബുദാബി: (www.kvartha.com 24.10.2018) യു എ ഇ മന്ത്രിസഭ തീവ്രവാദികളുടെ പട്ടികയില്‍ ഒമ്പത് പേര് കൂടി ഉള്‍പ്പെടുത്തി. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭയാണ് തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്ന ഒമ്പത് പേരെ കൂടി പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

മുഹമ്മദ് ഇബ്രാഹിം ഒഹദി, ഇസ്മാഈല്‍ റദ്വി, അബ്ദുല്ല സമദ് ഫാറൂഖി, മുഹമ്മദ് ദാവൂദ്, അബ്ദുര്‍ റഹീം മന്നാന്‍, മുഹമ്മദ് നഈം ബറശി, അബ്ദുല്‍ അസീസ് അസീസ് ഷാ സമാനി, സദര്‍ ഇബ്രാഹിം, ഹഫീസ് അബ്ദുല്‍ മജീദ് എന്നിവരെയാണ് തീവ്രവാദികളുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. തീവ്രവാദികളുമായി ബന്ധം പുലര്‍ത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും മന്ത്രിസഭ സെന്‍ട്രല്‍ ബാങ്കിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടു.

UAE, Cabinet, Terrorist, List, Bank Accounts, UAE Cabinet adds nine more names to terror lits, News, Bank, Banking, Abu Dhabi, Saudi Arabia, Bahrain, Gulf, World

പുതുതായി ചേര്‍ത്ത ഒമ്പതു പേര്‍ ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ തീവ്രവാദി ലിസ്റ്റില്‍ പെട്ടവരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UAE, Cabinet, Terrorist, List, Bank Accounts, UAE Cabinet adds nine more names to terror list, News, Bank, Banking, Abu Dhabi, Saudi Arabia, Bahrain, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?