കളി മാറുന്നു; ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലും; 3 മാസത്തിനിടെ ശബരിമലയിലെ വരുമാനം 8.32 കോടിയായി കുറഞ്ഞു; കാണിക്കയില്‍ 'സ്വാമി ശരണം' എന്നെഴുതിയ തുണ്ടുപേപ്പറുകള്‍
ശബരിമല: (www.kvartha.com 26.10.2018) ശബരിമലയിലെ മൂന്നു മാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവ്. പ്രളയവും യുവതീപ്രവേശന വിവാദവുമാണു ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചത്. നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടി രൂപ മാത്രം.
പ്രളയത്തെ തുടര്‍ന്നു ചിങ്ങമാസ പൂജയ്ക്കു ഭക്തര്‍ ഇല്ലായിരുന്നു. യുവതീപ്രവേശന വിവാദത്തിനു ശേഷം ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്നും വഴിപാടിനു സാധനങ്ങള്‍ വാങ്ങി നല്‍കിയാല്‍ മതിയെന്നുമുള്ള പ്രചാരണം ശക്തമാണ്. അതിനാല്‍ കാണിക്കയില്‍ 'സ്വാമി ശരണം' എന്നെഴുതിയ തുണ്ടുപേപ്പറുകള്‍ ഏറെയായിരുന്നു. തുലാമാസ പൂജാ ദിനങ്ങളില്‍ ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 5.62 കോടി ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala revenue declined to Rs 8.32 crore during three months, Sabarimala Temple, Religion, Trending, Controversy, News, Kerala.
Keywords: Sabarimala revenue declined to Rs 8.32 crore during three months, Sabarimala Temple, Religion, Trending, Controversy, News, Kerala.
Powered by Info News For You

Comments
Post a Comment