ചാണക്യതന്ത്രവുമായി അമിത് ഷാ 27ന് കേരളത്തില്‍; ലക്ഷ്യം 4 സീറ്റെങ്കിലും നേടുക
ന്യൂഡെല്‍ഹി: (www.kvartha.com 13.10.2018) ചാണക്യതന്ത്രവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 27ന് കേരളത്തിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പാര്‍ട്ടിയെ ഏകോപിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും കുറഞ്ഞത് നാല് സീറ്റെങ്കിലും ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ വരവിന്റെ പ്രധാന ഉദ്ദേശം. ഇതിനായി പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുകയും വേണം.
ഒരു പക്ഷെ സീറ്റൊന്നും ലഭിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണി നടത്തുമെന്ന സന്ദേശവും അദ്ദേഹം നല്‍കിയേക്കാം. കണ്ണൂരിൽ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനമുൾപ്പടെ വിവിധ പരിപാടികളിൽ അമിത് ഷാ പങ്കെടുക്കും.
ഒരു പക്ഷെ സീറ്റൊന്നും ലഭിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണി നടത്തുമെന്ന സന്ദേശവും അദ്ദേഹം നല്‍കിയേക്കാം. കണ്ണൂരിൽ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനമുൾപ്പടെ വിവിധ പരിപാടികളിൽ അമിത് ഷാ പങ്കെടുക്കും.
മുതിർന്ന ആർ.എസ്.എസ് നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. കുമ്മനം രാജശേഖരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടർന്ന് അതൃപ്തരായ സംസ്ഥാനത്തെ ആർ.എസ്.എസ് നേതാക്കളെ അനുനയിപ്പിക്കുക കൂടിയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന സാഹചര്യം തെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമാക്കി മാറ്റണമെന്ന സന്ദേശം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ ചില മുതിർന്ന കോൺഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ ലക്ഷ്യത്തിലെത്താത്തതിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. കേരളത്തിലെ ഇടത്, വലത് മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്തി സംഘടനയിലേക്ക് കൊണ്ടുവരണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു പരീക്ഷണത്തിന് തുടക്കമിട്ടത്. ആർ.എസ്. എസിന്റെ സംഘടനാ സംവിധാനത്തിന് സമാനമായ രീതിയിൽ കോർപറേഷൻ പ്രദേശങ്ങളിൽ നഗര ജില്ലാ കമ്മിറ്റികളും ബാക്കിയുള്ള പ്രദേശങ്ങളിൽ ഗ്രാമീണ ജില്ലാ കമ്മിറ്റികളും രൂപീകരിക്കാനും ശ്രമമുണ്ട്.
കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് മുന്നേറാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിൽ നിന്നുള്ള നേതാക്കളെ അടർത്തിയെടുത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തിയ മാതൃക കേരളത്തിലും തുടരാൻ കഴിയുമെന്നും നേതൃത്വം വിലയിരുത്തുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശക്തമായ പ്രവർത്തനമാകും അമിത് ഷായുടെ വരവോടെ സംസ്ഥാനത്ത് തുടക്കമിടുക.
അതേസമയം, സംസ്ഥാനത്തെ ചില മുതിർന്ന കോൺഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ ലക്ഷ്യത്തിലെത്താത്തതിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. കേരളത്തിലെ ഇടത്, വലത് മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്തി സംഘടനയിലേക്ക് കൊണ്ടുവരണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു പരീക്ഷണത്തിന് തുടക്കമിട്ടത്. ആർ.എസ്. എസിന്റെ സംഘടനാ സംവിധാനത്തിന് സമാനമായ രീതിയിൽ കോർപറേഷൻ പ്രദേശങ്ങളിൽ നഗര ജില്ലാ കമ്മിറ്റികളും ബാക്കിയുള്ള പ്രദേശങ്ങളിൽ ഗ്രാമീണ ജില്ലാ കമ്മിറ്റികളും രൂപീകരിക്കാനും ശ്രമമുണ്ട്.
കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് മുന്നേറാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിൽ നിന്നുള്ള നേതാക്കളെ അടർത്തിയെടുത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തിയ മാതൃക കേരളത്തിലും തുടരാൻ കഴിയുമെന്നും നേതൃത്വം വിലയിരുത്തുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശക്തമായ പ്രവർത്തനമാകും അമിത് ഷായുടെ വരവോടെ സംസ്ഥാനത്ത് തുടക്കമിടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Amit Shah to visit Kerala on october 27th, New Delhi, News, Politics, Visit, Election, Trending, BJP, Congress, CPM, National.
Keywords: Amit Shah to visit Kerala on october 27th, New Delhi, News, Politics, Visit, Election, Trending, BJP, Congress, CPM, National.
Powered by Info News For You

Comments
Post a Comment