നിരന്തരമായി പഠിക്കാന്‍ നിര്‍ബന്ധിക്കും, ക്ലാസ് കട്ട് ചെയ്താല്‍ ശകാരിക്കും, പട്ടം പറത്താന്‍ അനുവദിക്കുകയുമില്ല; മാതാപിതാക്കളേയും 15കാരിയായ സഹോദരിയേയും കുത്തിക്കൊന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഡെല്‍ഹി: (www.kvartha.com 11.10.2018) നിരന്തരമായി പഠിക്കാന്‍ നിര്‍ബന്ധിക്കും, ക്ലാസ് കട്ട് ചെയ്താല്‍ ശകാരിക്കും, പട്ടം പറത്താന്‍ അനുവദിക്കുകയുമില്ല ഒടുവില്‍ ശല്യക്കാരായ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി. മാതാപിതാക്കള്‍ക്കൊപ്പം തന്റെ 15കാരിയായ സഹോദരിയേയും ഇയാള്‍ കുത്തിക്കൊന്നു.

ഡെല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാതാപിതാക്കളായ മിതിലേഷ് (44), ഭാര്യ സിയ (38) ഇളയ മകള്‍ നേഹ (15) എന്നിവരെയാണ് സൂരജ് വര്‍മയെന്ന 19കാരന്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു.

Tired of scoldings, Delhi teen kills parents and sister, New Delhi, Crime, Criminal Case, Police, Arrested, Murder, Parents, National

ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തുകയായിരുന്നു. കുടുംബത്തില്‍ അവശേഷിച്ച ഏക അംഗമായ സൂരജിനെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Tired of scoldings, Delhi teen kills parents and sister, New Delhi, Crime, Criminal Case, Police, Arrested, Murder, Parents, National

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുടുംബത്തെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി എന്നായിരുന്നു സൂരജ് പോലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ സൂരജ് പറഞ്ഞ മോഷണ കഥ പോലീസ് വിശ്വാസത്തില്‍ എടുത്തില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മോഷണം നടന്നിട്ടില്ലെന്നും വ്യക്തമായി.

Tired of scoldings, Delhi teen kills parents and sister, New Delhi, Crime, Criminal Case, Police, Arrested, Murder, Parents, National

മാത്രമല്ല, കുടുംബത്തിലെ മൂന്ന് പേരേയും കൊലപ്പെടുത്തിയിട്ടും മകനെ വെറുതെ വിട്ടത് സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് സൂരജിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

മാതാപിതാക്കള്‍ നിരന്തരമായി പഠിക്കാന്‍ നിര്‍ബന്ധിക്കും, ക്ലാസ് കട്ട് ചെയ്താല്‍ ശകാരിക്കും, പട്ടം പറത്താന്‍ സമ്മതിക്കില്ല. ഒടുവില്‍ ഇവരുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടുന്നതിനാണ് കൊലപ്പെടുത്തിയതെന്നും സൂരജ് പറഞ്ഞു. സംഭവം നടന്ന ദിവസം മിതിലേഷ് സൂരജിനെ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീടിനടുത്തുള്ള കടയില്‍ പോയി കത്തിയും കത്രികയും വാങ്ങിച്ചു.

വീട്ടിലെത്തിയ സൂരജ് കുടുംബത്തോടൊപ്പം ചെലവഴിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് കൈയില്‍ കരുതിയ കത്തിയും കത്രികയും എടുത്ത് മാതാപിതാക്കളുടെ മുറിയിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണര്‍ന്ന മാതാവിനേയും.

അതിനുശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു.

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കെല്ലാന്‍ ഉപയോഗിച്ച കത്തിയില്‍ സൂരജിന്റെ വിരലടയാളം പതിഞ്ഞിരുന്നു. മാത്രമല്ല, കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും കണ്ടെത്തി. ഇതോടെ പോലീസ് പ്രതി സൂരജ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റം സമ്മതിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tired of scoldings, Delhi teen kills parents and sister, New Delhi, Crime, Criminal Case, Police, Arrested, Murder, Parents, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?