കോട്ടിട്ട് ഇരിക്കാന്‍ നാണക്കേടെന്ന് പറഞ്ഞ് വിവാഹ ദിവസം വരന്‍ സ്ഥലം വിട്ടു; വിവാഹം മുടങ്ങി; വരന് വേണ്ടി ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്വേഷണം

കുമ്പള: (www.kasargodvartha.com 01.10.2018) കോട്ടിട്ട് ഇരിക്കാന്‍ നാണക്കേടെന്ന് പറഞ്ഞ് വിവാഹ ദിവസം വരന്‍ സ്ഥലം വിട്ടു. ഇതേ തുടര്‍ന്ന് വിവാഹം മുടങ്ങി. കുമ്പളയ്ക്ക് സമീപത്തെ ഒരു പ്രദേശത്തതാണ് നിസാര കാരണത്തിന്റെ പേരില്‍ വരന്‍ വിവാഹ ദിവസം സ്ഥലം വിട്ടത്. കുമ്പളയ്ക്ക് സമീപത്തെ ഒരു ഹാളിലാന്ന് വിവാഹം നടക്കേണ്ടിയിരുന്നത്.

രാവിലെ മുതല്‍ തന്നെ വരന്‍ സുഹൃത്തുക്കളോട് തനിക്ക് വിവാഹ ഹാളില്‍ കോട്ടിട്ട് നില്‍ക്കാന്‍ നാണക്കേടാണെന്ന് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. വിവാഹത്തിന് ഭക്ഷണവും മറ്റും ഉണ്ടാക്കി കാത്തിരിക്കുമ്പോഴാണ് വരന്റെയും വധുവിന്റെയും വീട്ടുകാരെയും നാട്ടുകാരെയും ഒരേ പോലെ ഞെട്ടിച്ചു കൊണ്ട് വരന്‍ അപ്രത്യക്ഷമായത്.

ക്ഷണിക്കപ്പെട്ടവരെല്ലാം വിവാഹ ഹാളില്‍ എത്തി കൊണ്ടിരിക്കുമ്പോഴാണ് വരനെ കാണാനില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നിരിക്കുന്നത്. വരന് വേണ്ടി ബന്ധുക്കളും നാട്ടുകാരും വ്യാപകമായ തെരെച്ചില്‍ നടത്തിവരികയാണ്. വരനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുമ്പള പോലീസ് പറയുന്നത്.

ഇതേ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തന്നെ യുവാവിന്റെ സഹോദരിയുടെയും യുവാവ് വിവാഹം കഴിക്കാനിരുന്ന യുവതിയുടെ ബന്ധുവിന്റെയും കല്യാണം നടക്കുന്നുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Missing, Police, Groom goes missing on wedding day
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?