പോലീസിനെ പ്രതിക്കൂട്ടിലാക്കി ഫ്രാങ്കോ കോടതിയില്‍; ഉമിനീരും രക്തവും ബലപ്രയോഗിച്ച് എടുത്തു
കോട്ടയം: (www.kvartha.com 22.09.2018) കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കിയ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. തന്റെ രക്തവും ഉമിനീരും ബലം പ്രയോഗിച്ച് പോലീസ് ശേഖരിച്ചെന്നാണ് ബിഷപ്പിന്റെ ആരോപണം. പാലാ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ബിഷപ്പിന്റെ ഈ ആരോപണം.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് ബന്തവസിലായിരുന്നു ബിഷപ്പിനെ കൊണ്ടുവന്നത്. കോടതിക്ക് പുറത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോട്ടയം പോലീസ് ക്ലബ്ബില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിഷപ്പിനേയും കൊണ്ട് പോലീസ് കോടതിയിലേക്ക് പുറപ്പെട്ടത്.
ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ തിരക്കേറിയ റോഡ് ഒഴിവാക്കിയായിരുന്നു പോലീസിന്റെ യാത്ര. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഒന്നരമണിയോടെ ബിഷപ്പിനേയും കൊണ്ട് പോലീസ് കോടതിയിലെത്തി. ബിഷപ്പിനെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ജനാവലിയാണ് കോടതിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നത്.
ബിഷപ്പിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയതോടെ ജനം കൂക്കിവിളിച്ചു. തല താഴ്ത്തി ബിഷപ്പ് കോടതിക്കുള്ളിലേക്ക് കയറിപ്പോയി. തുടര്‍ന്ന് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കി. മജിസ്‌ട്രേട്ട് ബിഷപ്പിനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് ബിഷപ്പ് പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതേ ആരോപണം ബിഷപ്പിന്റെ അഭിഭാഷകന്‍ അഡ്വ.രാമന്‍ പിള്ളയും ഉന്നയിച്ചു. ബിഷപ്പിനെ കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് ബന്തവസിലായിരുന്നു ബിഷപ്പിനെ കൊണ്ടുവന്നത്. കോടതിക്ക് പുറത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോട്ടയം പോലീസ് ക്ലബ്ബില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിഷപ്പിനേയും കൊണ്ട് പോലീസ് കോടതിയിലേക്ക് പുറപ്പെട്ടത്.
ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ തിരക്കേറിയ റോഡ് ഒഴിവാക്കിയായിരുന്നു പോലീസിന്റെ യാത്ര. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഒന്നരമണിയോടെ ബിഷപ്പിനേയും കൊണ്ട് പോലീസ് കോടതിയിലെത്തി. ബിഷപ്പിനെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ജനാവലിയാണ് കോടതിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നത്.
ബിഷപ്പിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയതോടെ ജനം കൂക്കിവിളിച്ചു. തല താഴ്ത്തി ബിഷപ്പ് കോടതിക്കുള്ളിലേക്ക് കയറിപ്പോയി. തുടര്‍ന്ന് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കി. മജിസ്‌ട്രേട്ട് ബിഷപ്പിനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് ബിഷപ്പ് പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതേ ആരോപണം ബിഷപ്പിന്റെ അഭിഭാഷകന്‍ അഡ്വ.രാമന്‍ പിള്ളയും ഉന്നയിച്ചു. ബിഷപ്പിനെ കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Franco criticized police in court, Kottayam, News, Trending, Religion, Arrested, Court, Criticism, Protection, Vehicles, Kerala.
Keywords: Franco criticized police in court, Kottayam, News, Trending, Religion, Arrested, Court, Criticism, Protection, Vehicles, Kerala.
Powered by Info News For You

Comments
Post a Comment