ഗൃഹനാഥന്റെ മരണം സ്വയം കഴുത്തറുത്തതിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 13.09.2018) ചിറ്റാരിക്കാല്‍ നര്‍ക്കിലാക്കട്ടെ പാറയ്ക്കല്‍ വര്‍ഗ്ഗീസ് എന്ന കുഞ്ഞച്ചന്റെ (65) മരണം സ്വയം കഴുത്തറുത്തതിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കുഞ്ഞച്ചനെ കഴുത്തറുത്ത നിലയില്‍ വീട്ടുപടിക്കല്‍ കണ്ടെത്തിയത്. കറിക്കത്തിയും സമീപത്തുണ്ടായിരുന്നു.

മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ഗ്രേസി അന്വേഷിക്കുന്നതിനിടെയാണ് വാതില്‍പടിയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് വെള്ളരിക്കുണ്ട് ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലും എത്തിക്കുകയും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണ കാരണം വ്യക്തമായത്. മാനസിക വിഷമം കാരണം കുഞ്ഞച്ചന്‍ സ്വയം കഴുത്തറുത്തതാണെന്ന് പോലീസ് സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടോടെ ഇത് ഉറപ്പിക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, chittarikkal, Postmortem report, Death, suicide, Top-Headlines, Man's death; Postmortem report revealed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?