സി.പി.എം അംഗം പിന്തുണച്ചു: വൈ. ശാരദ എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്


കാസര്‍കോട് (www.evisionnews.co): അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ച എന്‍മകജെ പഞ്ചായത്തിലെ പുതിയ പ്രസിഡണ്ടായി വൈ. ശാരദയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ നാലു അംഗങ്ങളും ലീഗിലെ മൂന്ന് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവുമാണ് ശാരദയ്ക്ക് പിന്തുണ നല്‍കിയത്. രണ്ടു സി.പി.എം അംഗങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ബി.ജെ.പിയ്ക്ക് ഏഴുവോട്ടാണ് ലഭിച്ചത്. കഴിഞ്ഞ മാസം നടന്ന അവിശ്വാസ പ്രമേയത്തിന്റെ കത്ത് കിട്ടാന്‍ വൈകിയെന്നാരോപിച്ചു ബി.ജെ.പി മെമ്പര്‍മാര്‍ നല്‍കിയ പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടാണ് പുതിയ പ്രസിഡണ്ട്- വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു വിജ്ഞാപനം പുറപ്പെടുവിച്ചത്. 

ഒരു മാസം മുമ്പ് എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ്് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. ഒരു വര്‍ഷം മുമ്പും ബി.ജെ.പി ഭരണത്തിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. അന്ന് ഇടതുമുന്നണിയുടെ നിസഹകരണത്തെ തുടര്‍ന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു. 17അംഗ എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി- 7, യു.ഡി.എഫ്- 7 (കോണ്‍ഗ്രസ് 4, മുസ്്ലിം ലീഗ്- 3), എല്‍.ഡി.എഫ് മൂന്ന് (സിപിഎം-2, സി പി ഐ- 1) എന്നിങ്ങനെയാണ് കക്ഷിനില.

വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചക്ക് ശേഷം നടക്കും. മുസ്ലിം ലീഗിലെ അബൂബക്കര്‍ സിദ്ദീഖ് കണ്ടിഗെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?