ഇനി അമാന്തമില്ല, ലഭിച്ചിരിക്കുന്നത് നിര്‍ണായകമായ തെളിവുകള്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍

കോട്ടയം: (www.kvartha.com 14.09.2018) കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്നു പോലീസ്. ബിഷപ്പിനെതിരെ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്ന നിര്‍ണായക മൊഴികളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ഒപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണവും ലഭിച്ചു കഴിഞ്ഞു.

Police probe in nun molest case on right track ; Arrest soon, Kottayam, News, Trending, Religion, Molestation, Police, Arrest, Kerala

ഇതുവരെ രേഖപ്പെടുത്തിയ 81 മൊഴികളില്‍ മൂന്നെണ്ണമാണ് ഏറ്റവും നിര്‍ണായകം. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്നതും പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ അദ്ദേഹം എത്തിയിരുന്നുവെന്നു തെളിയിക്കുന്നതുമായ മൊഴികളാണ് ലഭിച്ചിരിക്കുന്നത്.

ഇതില്‍ പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു എന്ന മൊഴിയാണ് ഏറ്റവും പ്രധാനം. മഠത്തിലെ രജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണു മൊഴി നല്‍കിയത്. കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിലാണു താമസിച്ചതെന്നാണു ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്തു ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴിയുണ്ട്.

ഇതിനുപുറമേയാണു ബിഷപ്പിന്റെ കാര്‍ ഡ്രൈവറുടെ മൊഴികള്‍. കര്‍ദിനാളിനു കൈമാറിയ ആദ്യ പരാതിയില്‍ ലൈംഗികപീഡനത്തെക്കുറിച്ചു പരാമര്‍ശിച്ചില്ല എന്നതാണ് കന്യാസ്ത്രീയുടെ മൊഴിയില്‍ കണ്ടെത്തിയ വൈരുധ്യം. പരാതി ടൈപ്പ് ചെയ്തു തയാറാക്കുമ്പോള്‍ മറ്റു മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ ഇക്കാര്യം അറിയുമെന്നു ഭയന്നാണു പരാതിയില്‍നിന്ന് ഒഴിവാക്കിയതെന്നും കന്യാസ്ത്രീ വിശദീകരിച്ചു.

ഇതു തൃപ്തികരമാണെന്നാണു പോലീസിന്റെ നിലപാട്. പരാതി തയാറാക്കിയ ലാപ്‌ടോപ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, ബിഷപ്പിന്റെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതോടൊപ്പം മഠങ്ങളിലെ സന്ദര്‍ശക രജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ രജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്.

ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വത്തിക്കാന്‍ പ്രതിനിധിക്കു നല്‍കാനുള്ള പരാതി സ്വീകരിച്ച ഭഗല്‍പൂര്‍ ബിഷപ് കേരളത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച സാഹചര്യത്തില്‍ പോലീസ് ഭഗല്‍പൂരിലെത്തി മൊഴി രേഖപ്പെടുത്തും.

ബിഷപ്പിനെതിരെ ഇത്രയും നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതുകൊണ്ടു തന്നെ ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റുണ്ടാകുമെന്ന വാര്‍ത്ത സന്തോഷം പകരുന്നതാണെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏഴ് ദിവസമായി എറണാകുളത്ത് സമരം ചെയ്യുകയാണ് കന്യാസ്ത്രീകള്‍.

Keywords: Police probe in nun molest case on right track ; Arrest soon, Kottayam, News, Trending, Religion, Molestation, Police, Arrest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?