കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം 23 ദിവസത്തിനു ശേഷം കണ്ടെത്തി

കുട്ടനാട്: (www.kasargodvartha.com 16.09.2018) കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം 23 ദിവസത്തിനു ശേഷം കണ്ടെത്തി. വെളിയനാട് മുല്ലശ്ശേരി വീട്ടില്‍ എം.ജെ. മാത്യു- ജെസി ദമ്പതികളുടെ മകന്‍ ടിബിന്‍ മാത്യു (26) വിന്റെ മൃതദേഹമാണ് പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആര്‍ ബ്ലോക്ക് കായലിനു സമീപത്തു കക്കാ വാരല്‍ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

രാമങ്കരി പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി വസ്ത്രത്തിന്റെ അടയാളം കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ 23ന് ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നു സുഹൃത്തുക്കള്‍ക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴായിരുന്നു മാത്യുവിനെ അപകടത്തില്‍പെട്ട് കാണാതായത്. മൂന്നു പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം വെളിയനാട് കേസറിയ പള്ളിക്കു സമീപം ആറ്റിലെ ശക്തമായ ഓളത്തില്‍ മറിയുകയായിരുന്നു. ടിബിന്റെ സഹോദരന്‍ ടിറ്റോ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ബന്ധുവായ മുല്ലശ്ശേരി വീട്ടില്‍ ബിബിന്‍ ബാബുവിന്റെ (18) മൃതദേഹം രണ്ടു ദിവസത്തിനുശേഷം കണ്ടെത്തിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Trending, Missing, Drown, Boat, Deadbody, Top-Headlines, Drowned youth's death body found. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?