2019ലും ഞങ്ങള്‍ തന്നെ, 50 വര്‍ഷം ഭരിക്കും: അമിത് ഷാ

ന്യൂഡല്‍ഹി: (www.kvartha.com 10.09.2018) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അടുത്ത അമ്പത് വര്‍ഷവും ബിജെപി തന്നെ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

പ്രതിപക്ഷ പാര്‍ട്ടികളുടെ വെല്ലുവിളികളെ സര്‍ക്കാരിന് നേരിടേണ്ടി വരുന്നുണ്ട്. അസം പൗരത്വ വിഷയത്തിലും ഇന്ധന വിലയിലും പ്രതിപക്ഷം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഭരണപക്ഷത്തും  പ്രതിപക്ഷത്തും കോണ്‍ഗ്രസ് സമ്പൂര്‍ണ തോല്‍ വിയാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയെ ഉദ്ദരിച്ചായിരുന്നു രവിശങ്കര്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്.

National, Amit Shah, BJP

കോണ്‍ഗ്രസിന് നേതാവോ, ആശയമോ, നയങ്ങളോ ഇല്ലെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മോഡി ഭരണത്തിലേറി 4 വര്‍ഷം പിന്നിട്ടിട്ടും 70 ശതമാനം ജനങ്ങള്‍ മോഡിയെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Calling a second term for the BJP government "guaranteed", Union minister Prakash Javadekar launched a sharp attack on the opposition saying, it does not have "neta, neeti and rann neeti (leader, ideology or strategy).  Even after four years in power, PM Modi's approval rating is more than 70 per cent, he said.

Keywords: National, Amit Shah, BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?