ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരത്ത് നിന്നു പുറപ്പെട്ടു

പരിയാരം: (www.kvartha.com 06.08.2018) ഞായറാഴ്ച രാത്രി ഉപ്പള സോങ്കാലില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഉപ്പളയിലേക്ക് പുറപ്പെട്ടു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, മുന്‍ മന്ത്രി ഇ പി ജയരാജന്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റവാങ്ങിയ ശേഷമാണ് ഉപ്പളയിലേക്ക് വിലാപയാത്രയായി കൊണ്ടുവരുന്നത്.

വന്‍ പോലീസ് സുരക്ഷയാണ് വിലാപയാത്രക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളെല്ലാം തന്നെ സിപിഎം പ്രവര്‍ത്തകര്‍ സിദ്ദീഖിന് ആദരാഞ്ജലിയര്‍പ്പിച്ചു. കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സോങ്കാലിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം സോങ്കാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകീട്ടോടെ ഖബറടക്കും.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മദ്യവില്‍പ്പനയെ എതിര്‍ത്തതിന്റെ പേരില്‍ ബൈക്കിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ബിജെപി പ്രവര്‍ത്തകരായ അശ്വത്, കാര്‍ത്തിക് എന്നിവര്‍ കുമ്പള പോലീസിന് മുന്നില്‍ കീഴടങ്ങി.





Keywords: Kerala, kasaragod, pariyaram, News, Dead Body, RSS, BJP, Murder, CPM, Politics, Mourning dove for CPM activist Aboobacker Siddeeq


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?