ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു

ചെന്നൈ: (www.kvartha.com 28/08/2018) ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് താരത്തിനെതിരെ ചെന്നൈ സിറ്റി പോലീസ് കേസെടുത്തിരിക്കുന്നത്. ആര്‍ മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് നടനും മറ്റു എട്ടു പേര്‍ക്കുമെതിരെ കൊടുങ്ങയൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ജൂണിലാണ് പരാതി ഫയല്‍ ചെയ്തത്.

ഹൃത്തിക്കിന്റെ പുതിയ ചിത്രമായ 'സൂപ്പര് 30' റീലീസിനൊരുങ്ങുന്നതിനിടെ നായകനെതിരെ കേസെടുത്തത് സിനിമയ്ക്ക് വെല്ലുവിളിയാകുമോ എന്നാണ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. 2014 ല്‍ ഹൃത്വിക്കിന്റെ ലൈഫ് സ്‌റ്റൈല് ബ്രാന്‍ഡായ എച്ച് ആര്‍ എക്‌സിന്റെ സ്‌റ്റോക്കിസ്റ്റായി മുരളീധരനെ നിയമിച്ചിരുന്നു. എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നാണ് മുരളീധരന്റെ ആരോപണം.
Chennai, Entertainment, Hrithik Roshan, Case, Police, Cheating case against Hrithik Roshan for allegedly duping stockist of Rs 21 lakh

കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, Entertainment, Hrithik Roshan, Case, Police, Cheating case against Hrithik Roshan for allegedly duping stockist of Rs 21 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?