വെള്ളപ്പൊക്കം: ട്രെയിന്‍ ഗതാഗതത്തില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്തി; റദ്ദാക്കിയ തീവണ്ടികള്‍ ഇവ;

തിരുവനന്തപുരം: (www.kvartha.com 16.08.2018) സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ഗതാഗതത്തില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

Changes in train schedule, Thiruvananthapuram, News, Trending, Railway, Train, Water, Flood, Kerala

വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

16.08.18നു റദ്ദാക്കിയ തീവണ്ടികള്‍:

1. 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല.

16.08.18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:

2.15.08.18നു ഹൂബ്ലിയില്‍ നിന്നു പുറപ്പെട്ട 12777-ാം നമ്പര്‍ ഹൂബ്ലി- കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ.

3. 15.08.18നു ചെന്നൈ സെന്‍ട്രലില്‍ നിന്നു പുറപ്പെട്ട 12695-ാം നമ്പര്‍ ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംഗ്ക്ഷനില്‍ ഓട്ടം നിര്‍ത്തും.

4. 15.08.18നു കാരയ്ക്കലില്‍ നിന്നു പുറപ്പെട്ട 16187-ാം നമ്പര്‍ കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംഗ്ക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.

16.08.18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:

1. 16.08.18ന്റെ 12778ാം നമ്പര്‍ കൊച്ചുവേളി-ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍ നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.

2. 16.08.18ന്റെ 12696ാം നമ്പര്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും.

3. 16.08.18ന്റെ 16188ാം നമ്പര്‍ എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംഗ്ക്ഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക.

16.08.18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍.

1. 14.08.18നു മുംബൈ സി.എസ്.എം.ടിയില്‍ നിന്നു തിരിച്ച 16381ാം നമ്പര്‍ മുംബൈ- കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംഗ്ക്ഷന്‍ വഴി തിരിച്ചുവിട്ടു.

2. 15.08.18നു കെ.എസ്.ആര്‍. ബംഗളുരുവില്‍ നിന്നു പുറപ്പെട്ട 16526ാം നമ്പര്‍ ബംഗളുരു-കന്യാകുമാരി അയലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.

വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:

1. 15.08.18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16603ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ക്ഷനില്‍ നിര്‍ത്തിയിടും.

2. 15.08.18നു മംഗലാപുരം ജംഗ്ക്ഷനില്‍നിന്നു പുറപ്പെട്ട 16630ാം നമ്പര്‍ മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ക്ഷനില്‍ നിര്‍ത്തിയിടും.

3. 16.08.18നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

അങ്കമാലി- ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16.08.18നു വൈകിയ തീവണ്ടികള്‍:

1. 15.08.18നു മധുരയില്‍നിന്നു തിരിച്ച 16344ാം നമ്പര്‍ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്.

2. 14.08.18നു ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നു തിരിച്ച 12432ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്.

3. 15.08.18നു കെ.എസ്.ആര്‍.ബംഗളുരുവില്‍ നിന്നു തിരിച്ച 16315ാം നമ്പര്‍ കെ.എസ്.ആര്‍.ബംഗളുരുകൊച്ചുവേളി എക്‌സ്പ്രസ്.

4. 14.08.18നു ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നു തിരിച്ച 12646ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍ എറണാകുളം മില്ലേനിയം എക്‌സ്പ്രസ്.

5. 15.08.18നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623ാം നമ്പര്‍ ചെന്നൈ തിരുവനന്തപുരം മെയില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Changes in train schedule, Thiruvananthapuram, News, Trending, Railway, Train, Water, Flood, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?